"എനക്കും കോരന്‍മാഷക്കും ആഴ്ചയില്‍ ഒരു ഇളനീര്‍ നിര്‍ബന്ടമാണ്.. അത് നമ്മള്‍ ഡെയിലി കയിക്കും..അത് ഭയങ്കരം ആണ്.."
കുമാരേട്ടന്‍ അങ്ങിനെയാ..എന്ത് പറയുമ്പോഴും അവസാനം ഒരു 'ഭയങ്കരം' എന്നു ഉണ്ടാകും. കൂലോത് വളപ്പില്‍ കുമാരേട്ടന്‍ അങ്ങിനെ 'ഭയങ്കരം കുമാരേട്ടന്‍ ആയി..
'ഭയങ്കരം കുമാരേട്ടന്‍' നീളം കുറഞ്ഞ സാധു മനുഷ്യന്‍.. സാധു ആകുന്നതു കുടികാതിരിക്കുമ്പോള്‍ മാത്രം. വെള്ളമടിച്ചാല്‍ ആള് മഹാ പെശകു ആണ്.. ആ പാവം മാതിയേച്ചിയെ രണ്ട് പൊട്ടിക്കും. ഇല്ലെങ്കില്‍ 'ഭയങ്കരം കുമാരേട്ടന്' ഒറക്കം വരില്ല..
രണ്ട് പശുവും അതിന്ടെ പാലുമാണ് വരുമാന മാര്‍ഗം. പാല്‍ സൊസൈറ്റിയില്‍ കൊടുക്കും. കൃഷ്നാട്ടന്‍ ആണ് പാലിന്ടെ റീടിംഗ് പരിശോധിക്കുക. 10 ലിറ്റര്‍ പാല്‍ 'ഭയങ്കരം കുമാരേട്ടന്‍' 20 ആക്കി സൊസൈറ്റിയില്‍ കൊണ്ടു വരും. റീടിംഗ് മീറ്റര്‍ പാലില്‍ ഇട്ടാല്‍ പിന്നെ അത് തപ്പി എടുക്കാന്‍ ഒരാള്‍ വേണം. അതുകൊണ്ട് തന്നെ കൃഷ്നാട്ടന്‍ റീടിംഗ് മീറ്റര്‍ മുറുക്കെ പിടിക്കും..
"അല്ല കുമാരേട്ടാ.. എന്തൊരു പാല ഇത്..വെള്ളം ചേര്‍ക്കുന്നതിനു ഒരു പരിധി ഇല്ലേ..ഇതെങ്ങിനെയാ ഞാന്‍ വേറെ ആള്‍ക്ക്കൊടുക്ക്വ..".. കൃഷ്നാട്ടന്‍ 'ഭയങ്കരം കുമാരേട്ടനോട് അല്പം ദേഷ്യത്തില്‍ പറഞ്ഞു..
"കൃഷ്ണാ.. എന്നേ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. ഇന്നലെ എന്റെ ഓളാ (ഭാര്യ) പശുനു വെള്ളം കൊടുത്തത്.. വെള്ളം കൊറേ കൊടുത്തു..അതാ പാലിങ്ങനെ.." 'ഭയങ്കരം കുമാരേട്ടനോട് തര്‍ക്കിക്കാന്‍ കൃഷ്നാട്ടാണ് പറ്റിയില്ല..
വേറൊരിക്കല്‍ റീടിംഗ് കുറഞ്ഞതിനെ പറ്റി ചോദിച്ചപ്പോള്‍ 'ഭയങ്കരം കുമാരേട്ടന്‍' പറഞ്ഞത് ഇങ്ങനെ..
"എന്തുന്ന കൃഷ്ണാ...എന്ത് കാലി തീറ്റയാ നിങ്ങ സൊസൈറ്റിയില്‍ കൊണ്ടാരുന്നത്.. അത് കൊടുത്തതിനു ശേഷം പശു ചറ പറാന്നു ചാണോന്‍ ഇടാനെ നേരം ഉള്ളു..അപ്പൊ പാലിന്ടെ കാര്യം പറയണോ..." ദേഷ്യത്തിലുള്ള 'ഭയങ്കരം കുമാരേട്ടനോട് ഒന്നും മറുപടി പറയാന്‍ സൊസൈറ്റി കൃഷ്നാട്ടാണ് പറ്റിയില്ല..
എത്ര കാലം ഇങ്ങനെ പാല് അല്ല വെള്ളം സൊസൈറ്റിയില്‍ എടുക്കും.. ഒരു ദിവസം കൃഷ്നാട്ടന്‍ 'ഭയങ്കരം കുമാരേട്ടണ്ടേ പാല് മടക്കി..
മടക്കിയ ദേഷ്യത്തിന് 'ഭയങ്കരം കുമാരേട്ടന്‍' 20 ലിറ്റര്‍ പാല് അവിടെ വെച്ചു തന്നെ കുടിച്ചു തീര്‍ത്തു ഒരു ഏമ്പക്കം വിട്ടു..
അതാണ് 'ഭയങ്കരം കുമാരേട്ടന്‍'..
പശു പരിപാടി മടുതതിനാലോ അതോ സൊസൈറ്റി കൃഷ്ണന്ടെ പ്രാക്ക് കേള്‍കുന്നതിനാലോ എന്നറിയില്ല, ഒരു ദിവസം 'ഭയങ്കരം കുമാരേട്ടന്‍' പശുവിനെ വിറ്റു.. ആ പണം കൊണ്ടു ഒരു കന്നാസു ചാരായം വാങ്ങി ചെമ്പല്ലികുണ്ടിലുള്ള അചാച്ചന്ടെ ചായിപ്പില്‍ എത്തി..
ചെമ്പല്ലികുണ്ട്.. ഞങ്ങളുടെ എല്ലാമായ പുഴയാണ്.. പുഴയുടെ രണ്ട് ഭാഗത്തും ടാര്‍ ചെയ്ത റോഡ് ഉണ്ടെങ്കിലും മരത്തിന്ടെ പാലം ആയിരുന്നു.. ഞങ്ങളുടെ വൈകുന്നേരം ആ പാലത്തിലാണ്.. എന്നും വൈകുന്നേരം ഞങ്ങള്‍ എല്ലാവരും അവിടെ എത്തും.. എനിട്ട് ആ പാലത്തില്‍ ഇരിക്കും.. അവിടെ വെച്ചാണ് പ്രേമവും നൈരാശ്യവും കരഞ്ഞു തീര്‍ക്കുക.. ആ പുഴക്കും പാലത്തിനു ഒരു പാട് കഥകള്‍ പറയാനുണ്ടാകും..
അന്നും പതിവ് പോലെ ഞങ്ങള്‍ സായാഹ്ന്ന സവരികിറങ്ങി.. ചെമ്പല്ലികുണ്ട് പുഴയുടെ അടുത്ത് വീടുകള്‍ വളരെ കുറവാണ്.. ഒരു പഴയ മര കമ്പനി ഉണ്ട്. 'മാരുതി' ഇന്ടസ്ട്രീസ്.. പേര് മാരുതി എന്നാണെങ്കിലും പ്രവര്‍ത്തനം ഒന്നും ഇല്ല. റോഡിന്ടെ ഇരു വശത്തും രണ്ട് ചായ പീടിക.. ഒരു ചായ പീടികയുടെ പിറകു വശം ആണ് അച്ച്ചാച്ചണ്ടേ ചായിപ്പു.. തേങ്ങയും നെല്ലും മറ്റും സൂക്ഷിക്കാന്‍ ഉണ്ടാകിയതാനത്..
ചായിപ്പില്‍ ഇരുന്നു 'ഭയങ്കരം കുമാരേട്ടന്‍' റോഡില്‍ പോകുന്നവരുടെ എല്ലാവരുടെയും ജനന കഥകളും മറ്റും വിളിച്ചു പറയുകയാണ്.. ആശാന്‍ നല്ല ഫോമിലാണ്.. അത് കൊണ്ടു തന്നെ 'നല്ല' ഭാഷയായിരുന്നു.. എന്താണെന്നറിയില്ല അത് വഴി പോകുന്ന എല്ലാവരും ചെവിപൊത്തുന്നുണ്ട്.
സമയം കുറെ ഇരുട്ടി.. 'ഭയങ്കരം കുമാരേട്ടന്' എന്ത് ഇരുട്ട്.. ഇരുട്ടത്തും എല്ലാവരെയും തെറി അഭിഷേകം ആയിരുന്നു.. ഞങ്ങള്‍ രണ്ട് പേര് മുഖം മറച്ചു 'ഭയങ്കരം കുമാരേട്ടന്ടെ അടുത്തെത്തി.. അപ്പോള്‍ കുമാരേട്ടന്‍ തെറി പുതിയ തലത്തിലേക്ക് എത്തിച്ചു.. ഇത് വരെ കേള്‍കാത്ത തെറികള്‍.. എന്തൊരു ഭാഷ ചാതുര്യം.. ഇങ്ങനെയൊക്കെ തെറിയുണ്ടെന്ന് അന്നാണ് മനസ്സിലായത്..
ഒന്നും ആലോചിച്ചില്ല.. ആസനം നോക്കി രണ്ട് പൊട്ടിച്ചു.. എനിട്ട് ഓടി ഒളിച്ചു..
"ഏത് നായിന്ടെ ...... അടിച്ചതെന്ന് എനക്ക് അറിയാമെടാ... ഇനിയും എന്നേ അടിക്കെടാ...." 'ഭയങ്കരം കുമാരേട്ടന്' അലറുകയാണ്..
ഇനിയും തെറി കേള്‍ക്കാന്‍ വയ്യാ.. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന്..കുമാരേട്ടനെ പൊക്കി എടുത്തു കിണറ്റിണ്ടേ കരയില്‍ ഇരുത്തി.. എനിട്ട് തൊട്ടി എടുത്തു കിണറ്റില്‍ നിന്നും വെള്ളം കോരി കുമാരേട്ടന്ടെ തലയില്‍ ഒഴിച്ച്..
കുറെ വെള്ളം ഒഴിച്ചതിനു ശേഷം ആണ് ആര്‍ക്കോ ഒരു ഐഡിയ തോന്നിയത്..
"എടാ നമ്മക്ക് ഒരു 100 തൊട്ടി വെള്ളം കുമാരേട്ടന്ടെ തലയില്‍ ഒഴിക്കാം.. " കൂട്ടത്തില്‍ ആരോ പറഞ്ഞു
ഉടുമുണ്ട് അഴിച്ചു വെച്ചു വെറും കളസത്തില്‍ കുമാരേട്ടന്ടെ ഒരു കല്ലിന്ടെ മേലെ ഇരുത്തി..
"ഒന്ന്.. രണ്ട്.. മൂന്നു.. നാല്.. ഇരുപതു.. നാപ്പതു.." വീണ്ടും "ഇരുപതു.. നാപ്പതു.. എഴുപതു.. നൂറു.." അങ്ങിനെ ഇടയ്ക്കു തെറ്റിച്ചു ഒരു 200 തൊട്ടി വെള്ളമെങ്കിലും കുമാരേട്ടണ്ടേ തലയില്‍ ഒഴിച്ചു..
കുമാരേട്ടന്‍ ഫ്ലാറ്റ്...
ഞങ്ങള്‍ എല്ലാവരും പേടിച്ചു..
"എടാ ആള് വടി ആയോ..." ആരോ ചോദിച്ചു..
"കുമാരേട്ടാ.. കുമാരേട്ട..." എല്ലാവരും സ്നേഹത്തോടെ വിളിച്ചു..
കുമാരേട്ടന്‍ ഒന്നും മിണ്ടുന്നില്ല.. എല്ലാവരും പേടിച്ചു.. ശരീരം തണുത്തു മരവിച്ചിരിക്കുന്നു..
വേഗം കുമാരേട്ടന്ടെ എടുത്തു ചായ പീടികയില്‍ കൊണ്ടു ഇരുത്തി.. എന്നിട്ട് കുറച്ചു വിറകും മറ്റും കൂട്ടി തീ ഇട്ടു.. കുമാരേട്ടനെ അതിന്ടെ മുന്നില്‍ ഇരുത്..
നനഞ്ഞ വസ്ത്രം മാറ്റി വെറും കളസത്തില്‍ മാത്രം തീയുടെ അടുത്ത് നിര്‍ത്തി..
പെട്ടന്ന് കുമാരേട്ടന്‍...
"ഇനി എന്തിനാ കളസം എനിക്ക്" എന്നു പറഞ്ഞു ഉള്ള കളസവും അഴിച്ചു..
പൂര്‍ണ നഗ്നനായി കുമാരേട്ടന്‍ തീ കാഞ്ഞു.. ഞങ്ങള്‍ കുമാരേട്ടന് ചുറ്റും ആനന്ദ നൃത്തം ചവിട്ടി..
"കുമാരേട്ടാ.. കുമാരേട്ടാ.. തില്ലോ.. തില്ലോ.. കൈ തൊഴുന്നേ കുമാരേട്ടാ.." പാടി തിമിര്‍ത്തു..
അപ്പോള്‍ ആ ചായ പീടികയില്‍ പൊലേന്‍ കാഞ്ഞന്‍ കിടന്നു ഉറങ്ങുന്നുടായിരുന്നു..
പൂര്‍ണ നഗ്നനായ കുമാരേട്ടനെ കാഞ്ഞണ്ടേ കൂടെ കിടത്തി ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു യാത്രയായി..
അടുത്ത് ഒരു ദിവസവും കാത്ത്...
2010, ജൂൺ 9, ബുധനാഴ്‌ച
2010, ജൂൺ 6, ഞായറാഴ്‌ച
ഒരു മറവില്‍ കാമുകന്‍...
ഞങ്ങള്‍ ആറംഗ സുഹൃത്തുക്കള്‍.. അതില്‍ ഒരു കാമുകന്‍ ഉണ്ട്.. ഞങ്ങള്‍ അവനെ 'മറവില്‍' കാമുകന്‍ എന്നാണ് വിളിക്കാറ്.. അതിനു കാരണം അവന്‍ തന്നെ.. എന്റെ വീടിന്ടെ തൊട്ടടുത്ത് ഞങ്ങള്‍ 'റാണി' എന്ന് വിളിക്കുന്ന ഒരു കോളേജ് കുമാരി ഉണ്ട്.. 'റാണി' എന്ന പേരിനു മുന്‍പ് പലതും ചേര്‍ത്തും വിളിക്കും ഞങ്ങള്‍.. അത് സ്നേഹം കൂടുമ്പോള്‍ പലതു ആയിരിക്കും..
വീടിനു മുന്നിലൂടെ ബസ് ഉണ്ടെങ്കിലും അല്പം ദൂരെ ഉള്ള പ്രധാനപെട്ട ബസ് സ്റ്റോപ്പില്‍ നിന്നും മാത്രമേ അവളും നമ്മളെ പോലെ ബസ് കയറു.. റോഡില്‍ കൂടെ നടന്നുള്ള യാത്ര ഒരു സുഖമാണ് ഞങളെ പോലെ അവള്‍ക്കും.. ആ പോകുന്ന പോക്കില്‍ പലര്‍ക്കും ഒരു കടാക്ഷം കൊടുക്കാന്‍ മടിക്കില്ല നമ്മുടെ റാണി.. ഒരിക്കല്‍ ഒരു കടാക്ഷം നമ്മുടെ കാമുകനും കിട്ടി.. അതിന്ടെ ശീതിളിമയില്‍ നമ്മുടെ കാമുകനും വീണു എന്ന് പറയാം.. അവന്ടെ വീട് റോഡില്‍ നിന്നു മാറി കുറച്ചു അപ്പുറം ആണ്.. അവിടെ നിന്നും നോക്കിയാല്‍ റോഡിലൂടെ പോക്കുന്നവരെ ശരിക്കും കാണാം..
അവള്‍ കോളേജില്‍ പോകുന്ന സമയം അവളെക്കാള്‍ നന്നായി അറിയാവുന്ന നമ്മുടെ കാമുകന്‍, അവള്‍ നോക്കുന്നതും കാത്തു അവന്ടെ കിടപ്പ് മുറിയുടെ ജനാല തുറന്നിടും.. അവളുടെ ഒരു നോട്ടതിനായി ഏത് തിരക്കിലും അവന്‍ ആ ഒരു സമയം മാറ്റി വെക്കും.. അവനു ഞങ്ങള്‍ ഇട്ട പേരാണ് 'മറവില്‍ കാമുകന്‍'.. അവളെ നേരിട്ട് കണ്ടാല്‍ കാല്‍ മുതല്‍ തല വരെ ഒരു തരം വിറയല്‍ അനുഭവപെടുന്നത് കൊണ്ടാണ് ഈ 'മറവില്‍' പരിപാടി...
എന്താണെന്നറിയില്ല എന്നെ ഭയങ്കര സംശയം ആണ് അവനു.. ആ കാലത്ത് ഞാന്‍ നല്ല ഗ്ലാമര്‍ ആയിരുന്നു.. പോരാത്തതിനു എന്റെ വീടിന്ടെ തൊട്ടടുത്തും.. എന്റെ കിടപ്പുമുറിയുടെ ജനാല തുറന്നാല്‍ അവളുടെ വീടിന്ടെ കോലായി കാണാം.. പവര്‍ കട്ട് അവനു ഒരു അനുഗ്രഹമായിരുന്നു.. ആ സമയത്ത് അവന്‍ എന്റെ വീട്ടില്‍ വരും.. എന്റെ കിടപ്പ് മുറിയിലെ ജനാലയിലൂടെ മെഴുകുതിരി വെട്ടത്തില്‍ പുസ്തകം ഉച്ചത്തില്‍ വായിക്കുന്ന അവളെ അവന്‍ കന്നിമ ചിമ്മാതെ നോക്കിയിരിക്കും.. അങ്ങിനെ ആ മറവില്‍ പ്രണയം നീണ്ടു പോയി.. അവനു അത് ഒരു ആവേശമായി മാറി..
പിന്നീടു അവളുടെ കടാക്ഷം കിട്ടാത്ത ദിവസം അവന്‍ അസ്വസ്ഥനായി.. ഒടുവില്‍ ഒരു കടലാസ് തുണ്ടില്‍ അവന്‍ എഴുതി.. "റാണി ഒന്ന് എന്നെ നോക്കി ഒന്ന് ചിരിക്കു പ്ലീസ് " ..ആ കടലാസ് തുണ്ട് എന്റെ ഒരു സുഹൃത്തിനെ ഏല്പിച്ചു.. അവന്‍ അത് എനിക്ക് തന്നു.. ഞാന്‍ അത് എന്റെ വീട്ടിലെ ഒരു കുട്ടിയുടെ കയ്യില്‍ കൊടുത്തിട്ട് "റാണി ചേച്ചിക്ക് കൊടുക്കാന്‍ പറഞ്ഞു... അവള്‍ അത് കൊടുത്തതും ഒരു അലര്‍ച്ച കേട്ട്..
ഞാന്‍ ഓടി സുഹൃതിണ്ടേ വീട്ടില്‍ എത്തി..
"എടാ പ്രശനം ആയി എന്ന തോനുന്നെ.. വേഗം വിട്ടോ..."
നിര്‍ഭാഗ്യവശാല്‍ എന്റെ ചെരിപ്പുകള്‍ വീട്ടു മുട്ടത്തു ആയിരുന്നു.. അത് എടുക്കാന്‍ ചെന്നപ്പോള്‍ അതാ മുന്നില്‍ നില്കുന്നു.. റാണിയും അവളുടെ അമ്മയും.. അമ്മയുടെ സംസാരശേഷി നന്നായി അറിയുന്നതിനാല്‍ ഉള്ളില്‍ എവിടെയോ ഒരു കൊള്ളിയാന്‍ മുന്നിയില്ലേ എന്ന് സംശയം..
നമ്മുടെ റാണി കരച്ചിലായിരുന്നു.. എല്ലാവരും പറയുന്നത് പോലെ അവളും മൊഴിഞ്ഞു... എനിക്ക് എന്റെ ഏട്ടന്ടെ സ്ഥാനത്തെ കാണാന്‍ പറ്റു എന്ന്... ഞാന്‍ പറഞ്ഞു നീ മോഹിപിച്ചതതുകൊണ്ടാല്ലേ അവന്‍ എഴുതിയത് എന്ന്... ഒടുവില്‍ ആ പ്രശ്നം പറഞ്ഞു തീര്‍ത്തു....
അവളുടെ ചേട്ടന്‍ ആയി മാറിയ അവന്‍ രണ്ടു പെഗ് കയറിയാല്‍ പാടാന്‍ തുടങ്ങും...
"കത്തിയെരിയുമീ ഗ്രീഷ്മതിനപ്പുറം..പൂക്കാലമുണ്ടായിരിക്കാം..."
അനുഭവതിണ്ടേ വെളിച്ചത്തില്‍ അതിനു മറുപടി ആയി ഞാന്‍ പാടും...
"കാണുന്ന സ്വപ്‌നങ്ങള്‍ എല്ലാം ഫലിച്ചാല്‍..
കാലത്തിന്‍ കല്പനകെന്തു മൂല്യം..."
Note: ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.. അല്ല എന്ന് തോനുന്നവര്‍ എന്നോട് ക്ഷമീരെ.....
വീടിനു മുന്നിലൂടെ ബസ് ഉണ്ടെങ്കിലും അല്പം ദൂരെ ഉള്ള പ്രധാനപെട്ട ബസ് സ്റ്റോപ്പില്‍ നിന്നും മാത്രമേ അവളും നമ്മളെ പോലെ ബസ് കയറു.. റോഡില്‍ കൂടെ നടന്നുള്ള യാത്ര ഒരു സുഖമാണ് ഞങളെ പോലെ അവള്‍ക്കും.. ആ പോകുന്ന പോക്കില്‍ പലര്‍ക്കും ഒരു കടാക്ഷം കൊടുക്കാന്‍ മടിക്കില്ല നമ്മുടെ റാണി.. ഒരിക്കല്‍ ഒരു കടാക്ഷം നമ്മുടെ കാമുകനും കിട്ടി.. അതിന്ടെ ശീതിളിമയില്‍ നമ്മുടെ കാമുകനും വീണു എന്ന് പറയാം.. അവന്ടെ വീട് റോഡില്‍ നിന്നു മാറി കുറച്ചു അപ്പുറം ആണ്.. അവിടെ നിന്നും നോക്കിയാല്‍ റോഡിലൂടെ പോക്കുന്നവരെ ശരിക്കും കാണാം..
അവള്‍ കോളേജില്‍ പോകുന്ന സമയം അവളെക്കാള്‍ നന്നായി അറിയാവുന്ന നമ്മുടെ കാമുകന്‍, അവള്‍ നോക്കുന്നതും കാത്തു അവന്ടെ കിടപ്പ് മുറിയുടെ ജനാല തുറന്നിടും.. അവളുടെ ഒരു നോട്ടതിനായി ഏത് തിരക്കിലും അവന്‍ ആ ഒരു സമയം മാറ്റി വെക്കും.. അവനു ഞങ്ങള്‍ ഇട്ട പേരാണ് 'മറവില്‍ കാമുകന്‍'.. അവളെ നേരിട്ട് കണ്ടാല്‍ കാല്‍ മുതല്‍ തല വരെ ഒരു തരം വിറയല്‍ അനുഭവപെടുന്നത് കൊണ്ടാണ് ഈ 'മറവില്‍' പരിപാടി...
എന്താണെന്നറിയില്ല എന്നെ ഭയങ്കര സംശയം ആണ് അവനു.. ആ കാലത്ത് ഞാന്‍ നല്ല ഗ്ലാമര്‍ ആയിരുന്നു.. പോരാത്തതിനു എന്റെ വീടിന്ടെ തൊട്ടടുത്തും.. എന്റെ കിടപ്പുമുറിയുടെ ജനാല തുറന്നാല്‍ അവളുടെ വീടിന്ടെ കോലായി കാണാം.. പവര്‍ കട്ട് അവനു ഒരു അനുഗ്രഹമായിരുന്നു.. ആ സമയത്ത് അവന്‍ എന്റെ വീട്ടില്‍ വരും.. എന്റെ കിടപ്പ് മുറിയിലെ ജനാലയിലൂടെ മെഴുകുതിരി വെട്ടത്തില്‍ പുസ്തകം ഉച്ചത്തില്‍ വായിക്കുന്ന അവളെ അവന്‍ കന്നിമ ചിമ്മാതെ നോക്കിയിരിക്കും.. അങ്ങിനെ ആ മറവില്‍ പ്രണയം നീണ്ടു പോയി.. അവനു അത് ഒരു ആവേശമായി മാറി..
പിന്നീടു അവളുടെ കടാക്ഷം കിട്ടാത്ത ദിവസം അവന്‍ അസ്വസ്ഥനായി.. ഒടുവില്‍ ഒരു കടലാസ് തുണ്ടില്‍ അവന്‍ എഴുതി.. "റാണി ഒന്ന് എന്നെ നോക്കി ഒന്ന് ചിരിക്കു പ്ലീസ് " ..ആ കടലാസ് തുണ്ട് എന്റെ ഒരു സുഹൃത്തിനെ ഏല്പിച്ചു.. അവന്‍ അത് എനിക്ക് തന്നു.. ഞാന്‍ അത് എന്റെ വീട്ടിലെ ഒരു കുട്ടിയുടെ കയ്യില്‍ കൊടുത്തിട്ട് "റാണി ചേച്ചിക്ക് കൊടുക്കാന്‍ പറഞ്ഞു... അവള്‍ അത് കൊടുത്തതും ഒരു അലര്‍ച്ച കേട്ട്..
ഞാന്‍ ഓടി സുഹൃതിണ്ടേ വീട്ടില്‍ എത്തി..
"എടാ പ്രശനം ആയി എന്ന തോനുന്നെ.. വേഗം വിട്ടോ..."
നിര്‍ഭാഗ്യവശാല്‍ എന്റെ ചെരിപ്പുകള്‍ വീട്ടു മുട്ടത്തു ആയിരുന്നു.. അത് എടുക്കാന്‍ ചെന്നപ്പോള്‍ അതാ മുന്നില്‍ നില്കുന്നു.. റാണിയും അവളുടെ അമ്മയും.. അമ്മയുടെ സംസാരശേഷി നന്നായി അറിയുന്നതിനാല്‍ ഉള്ളില്‍ എവിടെയോ ഒരു കൊള്ളിയാന്‍ മുന്നിയില്ലേ എന്ന് സംശയം..
നമ്മുടെ റാണി കരച്ചിലായിരുന്നു.. എല്ലാവരും പറയുന്നത് പോലെ അവളും മൊഴിഞ്ഞു... എനിക്ക് എന്റെ ഏട്ടന്ടെ സ്ഥാനത്തെ കാണാന്‍ പറ്റു എന്ന്... ഞാന്‍ പറഞ്ഞു നീ മോഹിപിച്ചതതുകൊണ്ടാല്ലേ അവന്‍ എഴുതിയത് എന്ന്... ഒടുവില്‍ ആ പ്രശ്നം പറഞ്ഞു തീര്‍ത്തു....
അവളുടെ ചേട്ടന്‍ ആയി മാറിയ അവന്‍ രണ്ടു പെഗ് കയറിയാല്‍ പാടാന്‍ തുടങ്ങും...
"കത്തിയെരിയുമീ ഗ്രീഷ്മതിനപ്പുറം..പൂക്കാലമുണ്ടായിരിക്കാം..."
അനുഭവതിണ്ടേ വെളിച്ചത്തില്‍ അതിനു മറുപടി ആയി ഞാന്‍ പാടും...
"കാണുന്ന സ്വപ്‌നങ്ങള്‍ എല്ലാം ഫലിച്ചാല്‍..
കാലത്തിന്‍ കല്പനകെന്തു മൂല്യം..."
Note: ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.. അല്ല എന്ന് തോനുന്നവര്‍ എന്നോട് ക്ഷമീരെ.....
ഒരു ഉത്സവകാല ഓര്മ..
ഒരു ഉത്സവ കാലം.. മല്ലിയോട്ടു പാലോട്ടു കാവില്‍ ഉത്സവതോടനുബന്ദിച്ചു നാടകവും വെടി കെട്ടും.. ഞങ്ങള്‍ ആറംഗ സംഘം യാത്രയായി.. നമ്മുടെ പ്രിയപ്പെട്ട പുഴയും കടന്നു വയലോരത്തൂടെ ഉള്ള റോഡിലൂടെ ഞങ്ങള്‍ സൈക്കിളില്‍ ആര്‍ത്തു അട്ടഹസിച്ചു യാത്രയായി..
എന്നും നല്ല നാടകങ്ങള്‍ മാത്രം നടക്കുന്ന മല്ലിയോട്ടു പാലോട്ടു കാവിലെ ഉത്സവം വല്ലാത്തൊരു അനുഭൂതി ആയിരുന്നു ഞങ്ങള്‍ക്ക്..
ഉത്സവ ചന്ദകളില്‍ നിന്നും ആരെയെങ്ങിലും കണ്ടാല്‍ '....ഏട്ടാ അല്ലെങ്കില്‍.. ..ഏച്ചി' എന്ന് വിളിക്കുകയും അവര്‍ അത്ഭുതത്തോടെ ഞങ്ങളോട് സംസാരിക്കുകയും ഒരു അരങ്ങായിരുന്നു ഞങ്ങള്‍ക്ക്..
ഒടുവില്‍ പാതിരാത്രിയിലെ വെടികെട്ടു തീര്‍ന്നു തിരിച്ചു യാത്രയായി ഞങ്ങള്‍.. ഞാനും കുട്ടനും ഒരു സൈക്കിളില്‍.. ശ്രീയും ഉമേശനും വേറൊന്നില്‍.. ശബ്ദം പ്രകാശനും മറവില്‍ കാമുകനും മറ്റൊന്നില്‍..
നല്ല നിലാവുള്ള രാത്രി.. റോഡില്‍ ആരും ഇല്ല.. നിലാവത് റോഡ് വെട്ടി തിളങ്ങുന്നു.. പെട്ടന്ന് കുട്ടന് ഒരു ഐഡിയ..
"എടാ നമുക്ക് തുണി ഇല്ലാതെ യാത്ര തുടര്നാലോ..." എല്ലാവരും മടിച്ചു..
എനിക്കും നല്ല ത്രില്‍ ആയി.. ഒടുവില്‍ ഞാനും കുട്ടനും പിറന്നപടി ഉച്ചത്തില്‍ ആര്‍ത്തു വിളിച്ചു യാത്ര തുടങ്ങി.. പിറകില്‍ നമ്മുടെ മറ്റു വാനരന്മാരും..
പെട്ടന്ന് മുന്നില്‍ നിന്നും ഒരു ജീപ്പ് വരുന്നു.. പിറകില്‍ നിന്നും മറ്റൊരു വാഹനം.. അവരും ഉത്സവം കഴിഞ്ഞുള്ള വരവാണ്.. പെട്ടന്ന് എന്ത് ചെയ്യണം എന്ന് ആലോചിക്കാന്‍ നേരം കിട്ടിയില്ല.. നിലാവിന്ടെ തെളിച്ചവും വാഹനങ്ങില്‍ നിന്നുള്ള തെളിച്ചവും കൂടി പകല്‍ വെളിച്ചം പോലെ ആയി... രണ്ടു വാഹനങ്ങളില്‍ നിന്നും ഉയര്‍ന്ന കൂ വിളി മാത്രം ഓര്‍മയുണ്ട്.. ആ കൂ വിളിയില്‍ ചില സ്ത്രീ ശബ്ദവും ഇപ്പോളും മനസ്സില്‍ നില്കുന്നു..
അത് കഴിഞ്ഞു സൈക്കിള്‍ നിര്‍ത്തിയത് ഒരു പപ്പന്‍ ചേട്ടന്ടെ വീടിനു മുന്നില്‍.. റോഡില്‍ നിന്നും ഒരു 50 മീറ്റര്‍ ദൂരെയാണ് പപ്പന്‍ ചേട്ടന്ടെ വീട്.. രാത്രി 2 മണി.. ഞങ്ങള്‍ എല്ലാവരും റോഡില്‍ നിരന്നു നിന്നു.. എനിട്ട് ഉച്ചത്തില്‍.
"പപ്പേട്ടോ..ഓടി വായോ.. ഓടി വാ പപ്പേട്ടോ.. എന്ന് ഉച്ചത്തില്‍ വിളിച്ചു..
പെട്ടന്ന് പപ്പന്‍ ചേട്ടന്ടെ വീട്ടിലെ മുഴുവന്‍ വിളക്കുകളും തെളിഞ്ഞു തുടങ്ങി.. നമ്മളെക്കാള്‍ ഉച്ചത്തില്‍ പപ്പന്‍ ചേട്ടന്‍ പറഞ്ഞു..
"നിങ്ങള്‍ എത്ര പേര് ഉണ്ട് എന്നറിയില്ല.. എല്ലാവരുടെയും ....................... എന്ന്.."
പപ്പന്‍ ചേട്ടന്ടെ ഒച്ച കേട്ട് അടുത്ത വീടുകളിലെയും വലിച്ചു തെളിഞ്ഞു.. പിന്നെ ഒട്ടും അവിടെ നിന്നില്ല.. എന്നും ഇത് ഒരു പതിയായിരുന്നു ഞങ്ങള്‍ക്ക്.. അതോണ്ടാണ് പപ്പന്‍ ചേട്ടന്‍ 5 മക്കളുടെ അച്ഛനായത്.. പാതി രാത്രിയിലും ഉറങ്ങാത്ത പപ്പന്‍ ചെട്ടന്ടെയും പപ്പന്‍ ചേച്ചിയുടെയും മുഖം തെളിഞ്ഞു വരുന്നു ഇപ്പോളും..
പാവം ചേച്ചി...
എന്നും നല്ല നാടകങ്ങള്‍ മാത്രം നടക്കുന്ന മല്ലിയോട്ടു പാലോട്ടു കാവിലെ ഉത്സവം വല്ലാത്തൊരു അനുഭൂതി ആയിരുന്നു ഞങ്ങള്‍ക്ക്..
ഉത്സവ ചന്ദകളില്‍ നിന്നും ആരെയെങ്ങിലും കണ്ടാല്‍ '....ഏട്ടാ അല്ലെങ്കില്‍.. ..ഏച്ചി' എന്ന് വിളിക്കുകയും അവര്‍ അത്ഭുതത്തോടെ ഞങ്ങളോട് സംസാരിക്കുകയും ഒരു അരങ്ങായിരുന്നു ഞങ്ങള്‍ക്ക്..
ഒടുവില്‍ പാതിരാത്രിയിലെ വെടികെട്ടു തീര്‍ന്നു തിരിച്ചു യാത്രയായി ഞങ്ങള്‍.. ഞാനും കുട്ടനും ഒരു സൈക്കിളില്‍.. ശ്രീയും ഉമേശനും വേറൊന്നില്‍.. ശബ്ദം പ്രകാശനും മറവില്‍ കാമുകനും മറ്റൊന്നില്‍..
നല്ല നിലാവുള്ള രാത്രി.. റോഡില്‍ ആരും ഇല്ല.. നിലാവത് റോഡ് വെട്ടി തിളങ്ങുന്നു.. പെട്ടന്ന് കുട്ടന് ഒരു ഐഡിയ..
"എടാ നമുക്ക് തുണി ഇല്ലാതെ യാത്ര തുടര്നാലോ..." എല്ലാവരും മടിച്ചു..
എനിക്കും നല്ല ത്രില്‍ ആയി.. ഒടുവില്‍ ഞാനും കുട്ടനും പിറന്നപടി ഉച്ചത്തില്‍ ആര്‍ത്തു വിളിച്ചു യാത്ര തുടങ്ങി.. പിറകില്‍ നമ്മുടെ മറ്റു വാനരന്മാരും..
പെട്ടന്ന് മുന്നില്‍ നിന്നും ഒരു ജീപ്പ് വരുന്നു.. പിറകില്‍ നിന്നും മറ്റൊരു വാഹനം.. അവരും ഉത്സവം കഴിഞ്ഞുള്ള വരവാണ്.. പെട്ടന്ന് എന്ത് ചെയ്യണം എന്ന് ആലോചിക്കാന്‍ നേരം കിട്ടിയില്ല.. നിലാവിന്ടെ തെളിച്ചവും വാഹനങ്ങില്‍ നിന്നുള്ള തെളിച്ചവും കൂടി പകല്‍ വെളിച്ചം പോലെ ആയി... രണ്ടു വാഹനങ്ങളില്‍ നിന്നും ഉയര്‍ന്ന കൂ വിളി മാത്രം ഓര്‍മയുണ്ട്.. ആ കൂ വിളിയില്‍ ചില സ്ത്രീ ശബ്ദവും ഇപ്പോളും മനസ്സില്‍ നില്കുന്നു..
അത് കഴിഞ്ഞു സൈക്കിള്‍ നിര്‍ത്തിയത് ഒരു പപ്പന്‍ ചേട്ടന്ടെ വീടിനു മുന്നില്‍.. റോഡില്‍ നിന്നും ഒരു 50 മീറ്റര്‍ ദൂരെയാണ് പപ്പന്‍ ചേട്ടന്ടെ വീട്.. രാത്രി 2 മണി.. ഞങ്ങള്‍ എല്ലാവരും റോഡില്‍ നിരന്നു നിന്നു.. എനിട്ട് ഉച്ചത്തില്‍.
"പപ്പേട്ടോ..ഓടി വായോ.. ഓടി വാ പപ്പേട്ടോ.. എന്ന് ഉച്ചത്തില്‍ വിളിച്ചു..
പെട്ടന്ന് പപ്പന്‍ ചേട്ടന്ടെ വീട്ടിലെ മുഴുവന്‍ വിളക്കുകളും തെളിഞ്ഞു തുടങ്ങി.. നമ്മളെക്കാള്‍ ഉച്ചത്തില്‍ പപ്പന്‍ ചേട്ടന്‍ പറഞ്ഞു..
"നിങ്ങള്‍ എത്ര പേര് ഉണ്ട് എന്നറിയില്ല.. എല്ലാവരുടെയും ....................... എന്ന്.."
പപ്പന്‍ ചേട്ടന്ടെ ഒച്ച കേട്ട് അടുത്ത വീടുകളിലെയും വലിച്ചു തെളിഞ്ഞു.. പിന്നെ ഒട്ടും അവിടെ നിന്നില്ല.. എന്നും ഇത് ഒരു പതിയായിരുന്നു ഞങ്ങള്‍ക്ക്.. അതോണ്ടാണ് പപ്പന്‍ ചേട്ടന്‍ 5 മക്കളുടെ അച്ഛനായത്.. പാതി രാത്രിയിലും ഉറങ്ങാത്ത പപ്പന്‍ ചെട്ടന്ടെയും പപ്പന്‍ ചേച്ചിയുടെയും മുഖം തെളിഞ്ഞു വരുന്നു ഇപ്പോളും..
പാവം ചേച്ചി...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)