കമ്മാരന്‍ രമേശന്‍ എന്നു പറഞ്ഞാല്‍ എല്ലാവര്ക്കും അറിയാം. ഒരു പക്ഷെ അങ്ങിനെ പറഞ്ഞാലേ അറിയൂ എന്ന് പറയാം. കറുത്ത് നീളം കുറഞ്ഞ ഒരു പാവം ചേട്ടന്‍. വയസ്സ് 40 ആയെങ്കിലും അവിവാഹിതന്‍.
വിവരവും വിദ്യാഭാസവും ഇല്ലാത്ത അച്ഛനും അമ്മയും ഇട്ട ഒരു പേര് കമ്മാരന്‍. ഒരു പാട് തവണ ആലോചിച്ചിരുന്നു. കമ്മാരന്‍ എന്നുള്ളത് കുമാരന്‍ എന്നായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
"കണ്ട്രി ഫെലോസ്..ഇടാന്‍ കണ്ട ഒരു പേര്"..കമ്മാരന്‍ ചേട്ടന് എപ്പോളും അത് ഒര്കുമ്പോള്‍ കലി വരും.
പത്താം ക്ലാസ്സ് വരെ കമ്മാരന്‍ എന്നായിരുന്നു പേര്. പത്താം ക്ലാസ്സ് പാസ്സായപ്പോള്‍ കമ്മാരന്‍ ചേട്ടന് ഒരു പൂതി.. ഇനിയിപ്പോ കോളേജില്‍ പോകേണ്ടതല്ലേ.. പേര് മാറ്റിയാലോ..ഒരു പാട് പേര് മനസ്സിലൂടെ കടന്നു പോയി. ഒടുവില്‍ രമേശന്‍ എന്ന പേരില്‍ ഉറച്ചു. അങ്ങിനെ ഗെസറ്റില്‍ പേര് കൊടുത്തു.
അന്ന് മുതല്‍ കമ്മാരന്‍ ചേട്ടന്‍ രമേശന്‍ എന്നായി.
കോളേജില്‍ രമേശന്‍ എന്നപേരില്‍ ചെത്തി നടക്കുമ്പോളാണ് ഒരു ലീവ് ദിവസംകോളേജിലെ കുറെ മാരണങ്ങള്‍ വീട്ടില്‍ വിരുന്നു വന്നത്. അവരുമായി കൊഞ്ചി കുഴഞ്ഞു നിക്കുമ്പോള്‍ അതാ അടുക്കളയില്‍ നിന്നും ഒരു വിളി...
"എടാ..കമ്മാരാ..നീ ആ പപ്പന്ടെ പീടിന്ന് ഇവരിക്ക് കൊടുക്കാന്‍ കൊറച്ചു മിച്ചറും അവിലും മേടിച്ചു വാ..." അമ്മയുടെ 'കമ്മാരാ' വിളി തീരെ പ്രതീക്ഷികാത്ത രമേശേട്ടന്‍ ആകെ ഇളിഭ്യനായി വിഷന്നനായി നിന്നു..
അന്ന് മുതല്‍ പാവം രമേശേട്ടന്‍ കമ്മാരന്‍ രമേശന്‍ ആയി.. അതോടെ കോളേജില്‍ പോക്കും നിര്‍ത്തി..
ഒരു പേര് വരുത്തിവെച്ച പേര് ദോഷം.
കുട്ടികാലം മുതലേ കമ്മാരന്‍ രമേശാട്ടനെ ഞങ്ങള്‍ക്ക് ഇഷ്ടം ആണ്. എന്നും എവിടെ കണ്ടാലും ഉപദേശവും പുകഴ്ത്തലും ആണ്.
അല്ലെങ്കിലും പുകഴ്ത്തല്‍ ഇഷ്ടമില്ലാത്ത ആരാണ് ഈ ഭൂമിയില്‍ ഉള്ളത്.
"മോനെ.. ഈ ഷര്‍ട്ട് അടിപൊളിയാണല്ലോ. എവിടുന്ന കിട്ട്യേ.. നീ വെളുത്തത് കൊണ്ടു നിനക്ക് നന്നായി ചേരുന്നുണ്ട്..എനിക്ക് ചേരില്ല..ഞാന്‍ കറുപ്പല്ലേ.. "
"ഡാ.. നീ ഇനിയും വെളുക്കും.. ഞാന്‍ വെളുകില്ല.. എന്റെ കളര്‍ ഇത് തന്നെ ആണ്. ഇവന്‍ കുറച്ചു കൂടി നീളം വെക്കും.. ഞാന്‍ വെക്കില്ല..." കമ്മാരന്‍ രമേശാട്ടന് ഉള്ളിലെ അപകര്‍ഷതാബോധം വാക്കുകളിലൂടെ എന്നും പുറത്തെടുക്കും.
ഇങ്ങനെയൊക്കെ ആണെകിലും കമ്മാരന്‍ രമേശേട്ടന്‍ നല്ല ഒരു ഗായകന്‍ കൂടി ആണ്.. പുരുഷ ശബ്ദത്തേക്കാള്‍ നന്നായി സ്ത്രീ ശബ്ദത്തിലും പാടും.
ഒരിക്കല്‍ ഞങളുടെ ക്ലുബ്ബിണ്ടേ വാര്‍ഷികത്തിന് കമ്മാരന്‍ രമേശേട്ടന്‍ സ്ത്രീ ശബ്ദത്തില്‍ ഒരു ഗാനം ആലപിച്ചു..
"സിന്ദൂര സന്ധ്യേ.. പറയു.. പകലിനെ നീ കൈവേടിഞ്ഞോ.."... രമേശേട്ടന്‍ നന്നായി പാടികൊണ്ടിരിക്കുകയായിരുന്നു.
അപ്പോളാണ് ആരോ ഉച്ചത്തില്‍.."ഹേ കമ്മാരന്‍ രമേശാ.." എന്ന് വിളിച്ചത്..
അത് കേട്ട രമേശേട്ടന്‍ ആകെ വിഷന്നനായി.. സ്ത്രീ ശബ്ദം പെട്ടന്ന് പുരുഷ ശബ്ദം ആയി മാറി.. കാണികള്‍ കൂവി വിളിച്ചു..
അത് കഴിഞ്ഞു എന്റെ അടുത്ത് വന്നു പറഞ്ഞു..
"മോനെ.. ആകെ കൊളമായി.. ഓന്‍ ഒരിക്കലും കൊണം പിടിക്കില്ല.." കൂകി വിളിച്ച ആളെ രമേശേട്ടന്‍ പ്രാകി..
"രമേശേട്ടന്‍ എന്തിനാ പെണ്ണിന്ടെ സൌണ്ടില്‍ പാടിയത്.. അത് ആണിന്ടെ സൌടില്‍ തന്നെ പാടയിരുന്നില്ലേ.." ഞാന്‍ രമേശേട്ടനോട് ചോദിച്ചു..
"ശെടാ..അതു ശരിയാ. ഇനിയിപ്പോള്‍ എല്ലാരും കരുതില്ലേ എനക്ക് പെണ്ണിന്ടെ സൌണ്ട് ആണ് എന്ന്.." കമ്മാരന്‍ രമേശേട്ടന്‍ വിലപിച്ചു..
കമ്മാരന്‍ രമേശേട്ടന്ടെ കോമ്പ്ലക്സും ബോണ്‍വിറ്റയും അതോടു കൂടി പാട്ട് നിര്‍ത്തിച്ചു
ഒരു പേര് വരുത്തിവെച്ച പേര് ദോഷം..
2010, ഡിസംബർ 21, ചൊവ്വാഴ്ച
കിട്ടനും കോരേട്ടനും പിന്നെ ഒരു കണക്കും
ഒരു പാട് നാളത്തെ പ്രയത്ന ഫലമായി യു പി സ്കൂള്‍ കടന്നു കിട്ടിയ സന്തോഷത്തിലായിരുന്നു കിട്ടന്‍.
അല്ലെങ്കിലും എത്ര കാലമായി എല്‍ പിയും യു പിയും കടന്നു കിട്ടന്‍ ശ്രമികുന്നത്. ഒരു പാട് പഠിക്കാന്‍ ഉള്ളതിനാല്‍ പതുക്കെ എല്ലാം പഠിച്ചിട്ടാകാം എന്ന് കരുതിയാണ് ഇത്രയും സമയം എടുത്തത്. അതൊന്നും യു പി സ്കൂളിലെ ടീച്ചര്‍മാര്‍ക്ക് അറിയില്ല..
സ്കൂളില്‍ ഇനി ഇരുത്തുന്നത് ശരിയല്ല എന്ന് തോന്നിയിട്ടാണോ എന്നറിയില്ല, ഒടുവില്‍ കിട്ടന്‍ ഏഴു കഴിഞ്ഞു എട്ടിലേക്ക് കടന്നു..ഒത്തിരി സ്വപ്നങ്ങളുമായാണ് പുതിയങ്ങാടി ഹൈസ്കൂളില്‍ ചേരാന്‍ പോയത്..
ടി സി വാങ്ങി സ്കൂളില്‍ ചേരാന്‍ പോയപ്പോള്‍ അതാ നാരായണന്‍ മാഷ് അവിടെ...
"നീ ആരാ. എന്താ ഇവിടെ.. " നാരായണന്‍ മാഷിന്ടെ മുഴക്കമുള്ള ശബ്ദം കിട്ടനില്‍ ഒരു വിറയല്‍ ഉളവാക്കി..
കിട്ടനെ പറഞ്ഞിട്ട് കാര്യം ഇല്ല ആ രൂപം കണ്ടാല്‍ ആരും പേടിച്ചു പോകും. തടിച്ചു ഉയരം കൂടിയ ശരീരവും ചുവന്നു കലങ്ങിയ വലിയ കണ്ണുകളും അതിനൊത്ത ശബ്ദവും..
"ഞാന്‍ ഈ ഇസ്കൂളില്‍ ചേരാന്‍ വന്നതാ..." വിറയല്‍ കാരണം ശബ്ദം പുറത്ത് വന്നില്ല...
നാരായണന്‍ മാഷ് ഹും.. ഒന്ന് മൂളി..
"പണ്ടാരം... ഇയാളുടെ ക്ലാസ്സിലൊന്നും ആകല്ലേ.. എന്റെ ചെടയാര്‍ക്കില്‍ പോതി..." കിട്ടന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു..
എന്തോ ചെടയര്‍ക്കിലെ പോതി (ഭഗവതി) കിട്ടന്ടെ പ്രാര്‍ത്ഥന കേള്കാത്തത് കൊണ്ടാണോ എന്നറിയില്ല, കിട്ടന്‍ നാരായണന്‍ മാഷിന്ടെ ക്ലാസ്സില്‍ തന്നെ കുടുങ്ങി പോയി..
സ്കൂളില്‍ രസതന്ത്രം ആണ് നാരായണന്‍ മാഷിന്ടെ വിഷയം. ക്ലാസ്സില്‍ സൂചി വീണാല്‍ പോലും കേള്‍ക്കും.. പേടി കാരണം കുട്ടികള്‍ ശ്രദ്ധിച്ചിരിക്കും...
ക്ലാസ്സില്‍ ഒരു ഭാഗത്ത് പെണ്‍ കുട്ടികളും , മറുഭാഗത്ത് ആണ്‍ കുട്ടികളും ആണ്. ക്ലാസ്സില്‍ ഏറ്റവും മുതിര്‍ന്ന ആള്‍ എന്നതിനാല്‍ പിറകിലാണ് കിട്ടന്ടെ ഇരിപ്പിടം.
അങ്ങിനെ ഒരു ദിവസം മാഷ് ക്ലാസ്സ് എടുതോണ്ടിരികുകയായിരുന്നു.. കിട്ടന്ടെ അടുത്തുഎത്തിയ മാഷ് അവനോടു ഒരു ചോദ്യം ചോദിച്ചു..
"ജലതിന്ടെ രാസനാമം എന്താടാ..." കിട്ടന്‍ പേടിച്ചു വിറച്ചു എഴുന്നേറ്റു നിന്നു...
പെട്ടന്ന് നാരായണന്‍ മാഷിനെ അട്ടഹാസം ക്ലാസ്സ് റൂമില്‍ മുഴങ്ങി.. ആര്‍ക്കും ഒന്നും പിടികിട്ടിയില്ല.. എന്താ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷ എല്ലവരിലും നിഴലിച്ചു.. പിറകിലെ ബെഞ്ചില്‍ ഉള്ളവര്‍ക്കൊഴികെ..
എത്ര ശ്രമിച്ചിട്ടും നാരായണന്‍ മാഷിനു ക്ലാസ്സ് തുടരാന്‍ കഴിഞ്ഞില്ല.. ഇന്നേവരെ ചിരിച്ചു കണ്ടിട്ടില്ലാത്ത നാരായണന്‍ മാഷ് ചിരി അടക്കാന്‍ പാട് പെടുന്നത് കണ്ടു.. അത് കണ്ടു എല്ലാവരും അല്പം ഭീതിയോടെ തന്നെ ഉള്ളില്‍ ചിരിച്ചു.
ഒടുവില്‍ മാഷ് ക്ലാസ്സ് തുടരാനാകാതെ നേരെ സ്റ്റാഫ് റൂമിലേക്ക് പോയി.. അവിടെയിരുന്നും മാഷ് ഉറക്കെ ചിരിച്ചു..
മാഷ് ക്ലാസ്സില്‍ നിന്നും പോയ ഉടന്‍ എല്ലാവരും പിറകു ബെഞ്ചിലേക്ക് നോക്കി..
"എന്താടാ സംഭവം...മാഷ് എന്തിനാ ചിരിച്ചേ...." കൂട്ടത്തില്‍ ആരോ ചോദിച്ചു...
"എടാ..ജലതിന്ടെ രാസനാമം ചോദിച്ചതിനു .. കിട്ടന്‍ ഒരു രാസായുധം പൊട്ടിച്ചു.. അത് അല്പം ഉച്ചത്തില്‍ ആയി പോയി.. " അത് പറഞ്ഞതും ക്ലാസ്സില്‍ കൂട്ടച്ചിരിയായി....
പാവം കിട്ടന്‍ വിഷണ്ണനായി ഇളിഭ്യനായി നിന്നു.. രാവിലെ ഉരുളകിഴങ്ങ് ബാജി കഴിച്ചതിണ്ടേ ബുദ്ധിമുട്ട് കിട്ടന് മാത്രമല്ലെ അറിയൂ.. പോരാത്തതിനു നാരായണന്‍ മാഷിനെ ഒടുക്കത്തെ ഒരു നോട്ടവും.. ആരായാലും വിട്ടു പോകും...
"ഹോ.. ഇനി എങ്ങിനെ പെണ്‍പിള്ളേരുടെ മുഖത്ത് നോക്കും..." ഇനി ഇവിടെ വയ്യാ.. സ്കൂള്‍ മാറുകയെ നിവൃത്തിയുള്ളൂ..
ഒടുവില്‍ അവിടുന്നും ടി സി വാങ്ങി നേരെ എരിപുരം ബോയ്സ് ഹൈസ്കൂളില്‍ പോയി..വലിയ കുഴപ്പം ഇല്ല.. ഇടയ്ക്കിടെ സമരം.. അതോണ്ട് ക്ലാസ്സില്‍ ഇരിപ്പ് കുറഞ്ഞു...
ഒടുവില്‍ പരീക്ഷ കഴിഞ്ഞു.... കണക്കില്‍ തീരെ മാര്‍ക്കില്ല...
മധു മാഷാണ് കണക്കന്‍ മാഷ്... ഒന്ന് പറഞ്ഞാല്‍ രണ്ടാമതെത് അടി ആണ്..
ഉത്തര കടലാസ് തരുമ്പോള്‍ ഒറ്റ കാര്യം മാത്രം പറഞ്ഞു..
"നാളെ സ്കൂളിലേക്ക് നിന്നെ ഉണ്ടാക്കിയ ആളേയും കൂട്ടി വന്നാല്‍ മതി..."
അതാ വീണ്ടും ഒരു പുകില്...വീട്ടില്‍ പറഞ്ഞാല്‍ അതിനും കിട്ടും അടി...
ഒടുവില്‍ കോരേട്ടനോട് തന്നെ പറഞ്ഞു...തല്കാലും പ്രൊട്യുസര്‍ ആകാന്‍ കോരേട്ടന്‍ തന്നെ പറ്റിയ ആള്‍.. കുറെ പേരെ ഈ ഒരു കാര്യത്തില്‍ കോരേട്ടന്‍ സഹായിച്ചിട്ടുണ്ട്.
കോരേട്ടനുമായി സ്റ്റാഫ് റൂമില്‍ ചെന്നു...
മധു മാഷിന്ടെ മുന്നില്‍ വെച്ചു കോരേട്ടന്‍ കിട്ടനെ ഒരു അലക്ക് അലക്കി...
"എന്തേ..നായിന്ടെ മോനെ..നിന്നെയൊക്കെ പഠിപ്പിക്കാന്‍ കഷ്ടപെടുന്ന എന്നേ വേണം തല്ലാന്‍...." കോരെട്ടണ്ടേ സംസാരം കേട്ടപ്പോള്‍ കിട്ടന് ചൊറിഞ്ഞു വന്നു..
"സാരില്ല.. തല്കാലം രക്ഷപെടാന്‍ വേറെ മാര്‍ഗം ഇല്ല...." കിട്ടന്‍ സഹിച്ചു...എന്തായാലും കോരേട്ടന്‍ കള്ള് ചെത്താന്‍ പോകുമ്പോള്‍ ആരും കാണാതെ ഒരു ഏറു കൊടുക്കാം... ..
"ഏഴും എട്ടും ഗുണിച്ചാല്‍ എത്രയാ..." മധു മാഷിന്ടെ ചോദ്യം തീരെ പ്രതീക്ഷിച്ചില്ല..
എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല..
അപ്പോഴാണ് കോരേട്ടന്‍ കിട്ടന്ടെ തലയ്ക്കു ഒരു കിഴുക്കു കൊടുത്തത്. വേദനിച്ചെങ്കിലും മിണ്ടാതിരുന്നു...
"പറഞ്ഞു കൊടുക്കെടാ നാല്പത്തി ഏഴു എന്ന്..." കോരേട്ടന്‍ അല്പം ഗൌരവത്തിലാണ് പറഞ്ഞത്..
അത് കേട്ട് മധു മാഷ് ചോദിച്ചു..
"ആരാ ഇത്..നിന്ടെ അച്ഛനോ.. അച്ഛന്‍ ഒന്ന് പുറത്ത് പോയെ..."
കോരേട്ടന്‍ പുറത്ത് കടന്നതും, കിട്ടന്ടെ പുറത്ത് എണ്ണം പറഞ്ഞു കിട്ടിയതും ഒന്നിച്ചായിരുന്നു..
അതുവരെ പഠിച്ചിട്ടില്ലാത്ത കണക്കു കിട്ടന്‍ ഓരോ അടിയിലും മനപാഠം പഠിച്ചു..
അല്ലെങ്കിലും എത്ര കാലമായി എല്‍ പിയും യു പിയും കടന്നു കിട്ടന്‍ ശ്രമികുന്നത്. ഒരു പാട് പഠിക്കാന്‍ ഉള്ളതിനാല്‍ പതുക്കെ എല്ലാം പഠിച്ചിട്ടാകാം എന്ന് കരുതിയാണ് ഇത്രയും സമയം എടുത്തത്. അതൊന്നും യു പി സ്കൂളിലെ ടീച്ചര്‍മാര്‍ക്ക് അറിയില്ല..
സ്കൂളില്‍ ഇനി ഇരുത്തുന്നത് ശരിയല്ല എന്ന് തോന്നിയിട്ടാണോ എന്നറിയില്ല, ഒടുവില്‍ കിട്ടന്‍ ഏഴു കഴിഞ്ഞു എട്ടിലേക്ക് കടന്നു..ഒത്തിരി സ്വപ്നങ്ങളുമായാണ് പുതിയങ്ങാടി ഹൈസ്കൂളില്‍ ചേരാന്‍ പോയത്..
ടി സി വാങ്ങി സ്കൂളില്‍ ചേരാന്‍ പോയപ്പോള്‍ അതാ നാരായണന്‍ മാഷ് അവിടെ...
"നീ ആരാ. എന്താ ഇവിടെ.. " നാരായണന്‍ മാഷിന്ടെ മുഴക്കമുള്ള ശബ്ദം കിട്ടനില്‍ ഒരു വിറയല്‍ ഉളവാക്കി..
കിട്ടനെ പറഞ്ഞിട്ട് കാര്യം ഇല്ല ആ രൂപം കണ്ടാല്‍ ആരും പേടിച്ചു പോകും. തടിച്ചു ഉയരം കൂടിയ ശരീരവും ചുവന്നു കലങ്ങിയ വലിയ കണ്ണുകളും അതിനൊത്ത ശബ്ദവും..
"ഞാന്‍ ഈ ഇസ്കൂളില്‍ ചേരാന്‍ വന്നതാ..." വിറയല്‍ കാരണം ശബ്ദം പുറത്ത് വന്നില്ല...
നാരായണന്‍ മാഷ് ഹും.. ഒന്ന് മൂളി..
"പണ്ടാരം... ഇയാളുടെ ക്ലാസ്സിലൊന്നും ആകല്ലേ.. എന്റെ ചെടയാര്‍ക്കില്‍ പോതി..." കിട്ടന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു..
എന്തോ ചെടയര്‍ക്കിലെ പോതി (ഭഗവതി) കിട്ടന്ടെ പ്രാര്‍ത്ഥന കേള്കാത്തത് കൊണ്ടാണോ എന്നറിയില്ല, കിട്ടന്‍ നാരായണന്‍ മാഷിന്ടെ ക്ലാസ്സില്‍ തന്നെ കുടുങ്ങി പോയി..
സ്കൂളില്‍ രസതന്ത്രം ആണ് നാരായണന്‍ മാഷിന്ടെ വിഷയം. ക്ലാസ്സില്‍ സൂചി വീണാല്‍ പോലും കേള്‍ക്കും.. പേടി കാരണം കുട്ടികള്‍ ശ്രദ്ധിച്ചിരിക്കും...
ക്ലാസ്സില്‍ ഒരു ഭാഗത്ത് പെണ്‍ കുട്ടികളും , മറുഭാഗത്ത് ആണ്‍ കുട്ടികളും ആണ്. ക്ലാസ്സില്‍ ഏറ്റവും മുതിര്‍ന്ന ആള്‍ എന്നതിനാല്‍ പിറകിലാണ് കിട്ടന്ടെ ഇരിപ്പിടം.
അങ്ങിനെ ഒരു ദിവസം മാഷ് ക്ലാസ്സ് എടുതോണ്ടിരികുകയായിരുന്നു.. കിട്ടന്ടെ അടുത്തുഎത്തിയ മാഷ് അവനോടു ഒരു ചോദ്യം ചോദിച്ചു..
"ജലതിന്ടെ രാസനാമം എന്താടാ..." കിട്ടന്‍ പേടിച്ചു വിറച്ചു എഴുന്നേറ്റു നിന്നു...
പെട്ടന്ന് നാരായണന്‍ മാഷിനെ അട്ടഹാസം ക്ലാസ്സ് റൂമില്‍ മുഴങ്ങി.. ആര്‍ക്കും ഒന്നും പിടികിട്ടിയില്ല.. എന്താ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷ എല്ലവരിലും നിഴലിച്ചു.. പിറകിലെ ബെഞ്ചില്‍ ഉള്ളവര്‍ക്കൊഴികെ..
എത്ര ശ്രമിച്ചിട്ടും നാരായണന്‍ മാഷിനു ക്ലാസ്സ് തുടരാന്‍ കഴിഞ്ഞില്ല.. ഇന്നേവരെ ചിരിച്ചു കണ്ടിട്ടില്ലാത്ത നാരായണന്‍ മാഷ് ചിരി അടക്കാന്‍ പാട് പെടുന്നത് കണ്ടു.. അത് കണ്ടു എല്ലാവരും അല്പം ഭീതിയോടെ തന്നെ ഉള്ളില്‍ ചിരിച്ചു.
ഒടുവില്‍ മാഷ് ക്ലാസ്സ് തുടരാനാകാതെ നേരെ സ്റ്റാഫ് റൂമിലേക്ക് പോയി.. അവിടെയിരുന്നും മാഷ് ഉറക്കെ ചിരിച്ചു..
മാഷ് ക്ലാസ്സില്‍ നിന്നും പോയ ഉടന്‍ എല്ലാവരും പിറകു ബെഞ്ചിലേക്ക് നോക്കി..
"എന്താടാ സംഭവം...മാഷ് എന്തിനാ ചിരിച്ചേ...." കൂട്ടത്തില്‍ ആരോ ചോദിച്ചു...
"എടാ..ജലതിന്ടെ രാസനാമം ചോദിച്ചതിനു .. കിട്ടന്‍ ഒരു രാസായുധം പൊട്ടിച്ചു.. അത് അല്പം ഉച്ചത്തില്‍ ആയി പോയി.. " അത് പറഞ്ഞതും ക്ലാസ്സില്‍ കൂട്ടച്ചിരിയായി....
പാവം കിട്ടന്‍ വിഷണ്ണനായി ഇളിഭ്യനായി നിന്നു.. രാവിലെ ഉരുളകിഴങ്ങ് ബാജി കഴിച്ചതിണ്ടേ ബുദ്ധിമുട്ട് കിട്ടന് മാത്രമല്ലെ അറിയൂ.. പോരാത്തതിനു നാരായണന്‍ മാഷിനെ ഒടുക്കത്തെ ഒരു നോട്ടവും.. ആരായാലും വിട്ടു പോകും...
"ഹോ.. ഇനി എങ്ങിനെ പെണ്‍പിള്ളേരുടെ മുഖത്ത് നോക്കും..." ഇനി ഇവിടെ വയ്യാ.. സ്കൂള്‍ മാറുകയെ നിവൃത്തിയുള്ളൂ..
ഒടുവില്‍ അവിടുന്നും ടി സി വാങ്ങി നേരെ എരിപുരം ബോയ്സ് ഹൈസ്കൂളില്‍ പോയി..വലിയ കുഴപ്പം ഇല്ല.. ഇടയ്ക്കിടെ സമരം.. അതോണ്ട് ക്ലാസ്സില്‍ ഇരിപ്പ് കുറഞ്ഞു...
ഒടുവില്‍ പരീക്ഷ കഴിഞ്ഞു.... കണക്കില്‍ തീരെ മാര്‍ക്കില്ല...
മധു മാഷാണ് കണക്കന്‍ മാഷ്... ഒന്ന് പറഞ്ഞാല്‍ രണ്ടാമതെത് അടി ആണ്..
ഉത്തര കടലാസ് തരുമ്പോള്‍ ഒറ്റ കാര്യം മാത്രം പറഞ്ഞു..
"നാളെ സ്കൂളിലേക്ക് നിന്നെ ഉണ്ടാക്കിയ ആളേയും കൂട്ടി വന്നാല്‍ മതി..."
അതാ വീണ്ടും ഒരു പുകില്...വീട്ടില്‍ പറഞ്ഞാല്‍ അതിനും കിട്ടും അടി...
ഒടുവില്‍ കോരേട്ടനോട് തന്നെ പറഞ്ഞു...തല്കാലും പ്രൊട്യുസര്‍ ആകാന്‍ കോരേട്ടന്‍ തന്നെ പറ്റിയ ആള്‍.. കുറെ പേരെ ഈ ഒരു കാര്യത്തില്‍ കോരേട്ടന്‍ സഹായിച്ചിട്ടുണ്ട്.
കോരേട്ടനുമായി സ്റ്റാഫ് റൂമില്‍ ചെന്നു...
മധു മാഷിന്ടെ മുന്നില്‍ വെച്ചു കോരേട്ടന്‍ കിട്ടനെ ഒരു അലക്ക് അലക്കി...
"എന്തേ..നായിന്ടെ മോനെ..നിന്നെയൊക്കെ പഠിപ്പിക്കാന്‍ കഷ്ടപെടുന്ന എന്നേ വേണം തല്ലാന്‍...." കോരെട്ടണ്ടേ സംസാരം കേട്ടപ്പോള്‍ കിട്ടന് ചൊറിഞ്ഞു വന്നു..
"സാരില്ല.. തല്കാലം രക്ഷപെടാന്‍ വേറെ മാര്‍ഗം ഇല്ല...." കിട്ടന്‍ സഹിച്ചു...എന്തായാലും കോരേട്ടന്‍ കള്ള് ചെത്താന്‍ പോകുമ്പോള്‍ ആരും കാണാതെ ഒരു ഏറു കൊടുക്കാം... ..
"ഏഴും എട്ടും ഗുണിച്ചാല്‍ എത്രയാ..." മധു മാഷിന്ടെ ചോദ്യം തീരെ പ്രതീക്ഷിച്ചില്ല..
എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല..
അപ്പോഴാണ് കോരേട്ടന്‍ കിട്ടന്ടെ തലയ്ക്കു ഒരു കിഴുക്കു കൊടുത്തത്. വേദനിച്ചെങ്കിലും മിണ്ടാതിരുന്നു...
"പറഞ്ഞു കൊടുക്കെടാ നാല്പത്തി ഏഴു എന്ന്..." കോരേട്ടന്‍ അല്പം ഗൌരവത്തിലാണ് പറഞ്ഞത്..
അത് കേട്ട് മധു മാഷ് ചോദിച്ചു..
"ആരാ ഇത്..നിന്ടെ അച്ഛനോ.. അച്ഛന്‍ ഒന്ന് പുറത്ത് പോയെ..."
കോരേട്ടന്‍ പുറത്ത് കടന്നതും, കിട്ടന്ടെ പുറത്ത് എണ്ണം പറഞ്ഞു കിട്ടിയതും ഒന്നിച്ചായിരുന്നു..
അതുവരെ പഠിച്ചിട്ടില്ലാത്ത കണക്കു കിട്ടന്‍ ഓരോ അടിയിലും മനപാഠം പഠിച്ചു..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)