2011, ജനുവരി 12, ബുധനാഴ്‌ച

അടവ് തെറ്റിയ കുറി

കുഞ്ഞാരനാട്ടന്‍ ആകെ ടെന്‍ഷനില്‍ ആണ്. അല്ലെങ്കിലും ടെന്‍ഷന്‍ വരാന്‍ പുള്ളികാരന് വലിയ സമയം ഒന്നും വേണ്ട. എപ്പോളും ആലോചന തന്നെ ആലോചന.

കാരണം അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. നിസ്സാരമല്ല. ജീവിത ഭാരം ചുമക്കുന്നതിനിടയില്‍ രണ്ട് മൂന്നു ചിട്ടി കുറികളില്‍ ചേര്‍ന്നു. കുറിയില്‍ ചേര്‍ന്നാല്‍ ആദ്യം പണം അടക്കാന്‍ നല്ല താല്പര്യമാണ്. ഈ താല്പര്യം കുറി വിളിക്കുന്നത്‌ വരെ മാത്രമേ ഉള്ളു.. അത് കഴിഞ്ഞാല്‍ കാലു പിടിക്കണം, എന്നാലെ അടവുകള്‍ തെറ്റാതെ കിട്ടു. ഒരു മാസം കാലു പിടിക്കല്‍ കുറഞ്ഞാല്‍ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.കുറി വിളിച്ച ആളുടെ പൊടി പോലും കിട്ടില്ല കണ്ടുപിടിക്കാന്‍.. ഇത് കുഞ്ഞാരനാട്ടന്ടെ മാത്രം കഥ അല്ല.. അങ്ങിനെ എത്രയോ കുഞ്ഞാരനാട്ടന്മാര്‍ ഈ കൊച്ചു കേരളത്തില്‍ ഉണ്ടെന്നോ..

അല്ലെങ്കിലും കുഞ്ഞാരനാട്ടനെ പറഞ്ഞിട്ട് കാര്യം ഇല്ല.. ഈ ആശാരിപണി കൊണ്ടു അത്ര വലിയ വരുമാനമൊന്നും ആളുകള്‍ പറയുന്നത് പോലെ ഇല്ല.. ഒരു പണി കിട്ടിയാല്‍ തന്നെ അത് തീരാന്‍ കുറെ ദിവസം പിടിക്കും..

ഫിനിഷിംഗ്.. അതാണല്ലോ കുഞ്ഞാരനാട്ടന്ടെ ഏറ്റവും പ്രധാനം.. ഫിനിഷിംഗ് പണി തീരുമ്പോഴേക്കും ഉടമസ്തണ്ടേ വീട്ടു സാധനങ്ങള്‍ ഫിനിഷ് ആകും. പിന്നെ അവരുടെ പ്രാക്കും കേള്കണം.. അത് കൊണ്ടു തന്നെ എപ്പോളും ഗ്യാസ് പ്രോബ്ലം ആണ് കുഞ്ഞാരനാട്ടന്.

ഇതിനൊക്കെ പുറമേ മരുമക്കളെ ഇടയ്ക്കു കാണാന്‍ പോകും.. പോയി വന്നാല്‍ ഞങ്ങളോടെ പറയും..

"എടാ..ഞാന്‍ എന്റെ മരുമക്കളെ കാണാന്‍ പോയിരുന്നു.. ഒരു കയ്യില്‍ ആപ്പിളും..മറ്റേ കയ്യില്‍ ഓറഞ്ച്..പിന്നെ മുന്തിരിയും..ദൂരെ നിന്നും മരുമക്കള്‍ എന്നേ കാണുമ്പോള്‍ ഓടി വരും.. എനിട്ട്‌..കുഞ്ഞമ്മാവന്‍ വരുന്നേ എന്നു പറഞ്ഞു ഓടി വന്നു എല്ലാവരും എന്നേ കെട്ടി പിടിക്കും.. അപ്പോള്‍ എനിക്ക് ഒരു രോമാന്ജം വരാനുണ്ട്...."ഞങ്ങളെ നോക്കി കൈ നിവര്‍ത്തി കാണിച്ചു..

ആ മുഖത്ത് ഉണ്ടായ ഭാവം കലാമണ്ഡലം കൃഷ്ണന്‍ നായര്‍ക്കോ..സാക്ഷാല്‍ പച്ചാളം ബാസിക്കോ ജന്മം തപസ്സു ചെയ്‌താല്‍ പകര്‍ത്താന്‍ പറ്റില്ല.. അതാണ്‌ കുഞ്ഞാരനാട്ടന്ടെ മുഖ ഭാവം.. അത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് രോമാന്ജം ഉണ്ടാകാറുണ്ട്..

പിന്നെ രോമാന്ജം.. രോമം ഉള്ളവര്‍ക്കുകാടുകുന്ന ആഞ്ഞം ആണല്ലോ രോമാന്ജം.. പാവം കുഞാരനട്ടാണ് കയ്യില്‍ രോമം ഇല്ല. അത് കൊണ്ടു തന്നെ തോലാന്ജം ആകും ഉണ്ടാകുക..

അങ്ങിനെ കുറി വിളിച്ചു അടവ് തെറ്റിച്ച കുഞ്ഞാരനാട്ടനെ അന്വേഷിച്ചു കുറിക്കാര്‍ എന്നും രാവിലെ വീട്ടിലേക്കു പോകാന്‍ തുടങ്ങി.. ആദ്യമൊക്കെ കുറെ വിഷമങ്ങള്‍ പറഞ്ഞു ഒരു തിയ്യതി ഉറപ്പിച്ചു അവരെ പിടിച്ചു നിര്‍ത്തി..

'നോ രക്ഷ..' തിയ്യതി കഴിഞ്ഞിട്ടും അടവ് തീര്‍ക്കാന്‍ നമ്മുടെ പാവം കുഞ്ഞാരനാട്ടന് പറ്റിയില്ല.. എന്ത് ചെയ്യും..

വിഷന്നനായ കുഞ്ഞാരനാട്ടന്‍ ഒന്ന് തീരുമാനിച്ചു നേരം വെളുകുന്നതിനു മുന്നേ ചെമ്പല്ലികുണ്ട് പാലം കടക്കണം..എനിട്ട്‌ കൊവ്വപുരത്തോ ഹനുമാരംബലതിന്ടെ അടുത്തുനിന്നോ ബസ്സില്‍ കയറി നേരെ പയ്യന്നൂരിലേക്ക്..

ഐഡിയ ഫലിച്ചു.. ആദ്യത്തെ ഒരാഴ്ച വലിയ പ്രശ്നം ഉണ്ടായില്ല.. രാവിലെ കുറി ടീം വീട്ടിലെത്തിയാല്‍ കുഞ്ഞിനാരനട്ടനെ കിട്ടാനില്ല.. അവര്‍ വിഷന്നരായി തിരിച്ചു പോകും.. അതിനിടയില്‍ ആരോ ഒറ്റി കൊടുത്തു.. കുഞ്ഞാരനാട്ടന്‍ നേരം വെളുകുന്നതിനു മുന്നേ ചെമ്പല്ലികുണ്ട് പാലം കടക്കുമെന്ന്.. തന്നെ പിടിക്കാന്‍ പാലത്തിനടുത്ത് ആള്‍ നില്‍കുന്ന കാര്യം കുഞ്ഞാരനാട്ടന്‍ മണത്തറിഞ്ഞു..

ആയിടക്കാണ്‌ എനിക്ക് അതി രാവിലെ പയ്യനൂരില്‍ പോകേണ്ട ആവശ്യം ഉണ്ടായത്.. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ വഴിയില്‍ കുഞ്ഞാരനാട്ടന്‍..

"എന്താ കുഞാരനാട്ട.. അതി രാവിലെ എങ്ങോട്ടാ.." ഞാന്‍ ചോതിച്ചു..

"ഒന്നും പറയണ്ട കുട്ടാ..എഴിലോടാണ് പണി...വേഗം തീര്കണം.. നിനക്കറിയാലോ ഫിനിഷിംഗ്...സമയം കളയാന്‍ വയ്യാ... ഒരു ചൂടന്ടെ വീട്ടിലാ പണി..അതോണ്ട് നേരത്തെ എത്തിയാല്‍ അത്രയും നല്ലത്..നീ എങ്ങോട്ടാ.." നവ രസങ്ങളുമായി കുഞാരനട്ടന്‍ എന്നോട് ചോദിച്ചു..

"എനക്ക് എറണാകുളം ഒരു ഇന്റര്‍വ്യൂ ഉണ്ട്.. അയിനു പയ്യനൂരില്‍ പോയി അവിടുന്ന് ബസ്സിനു പോണം.. നമ്മക്ക് മിണ്ടീം പറഞ്ഞും പോകാലോ.." ഞാന്‍ ആശ്വസിച്ചു.

കുഞ്ഞാരനാട്ടന്ടെ കഥ കേട്ടു ഞങ്ങള്‍ ചെമ്പല്ലികുണ്ട് പുഴയുടെ അടുതെത്തി.. പുഴയുടെ അടുത്ത് എത്തിയപ്പോള്‍ കുഞ്ഞാരനാട്ടന്‍ ഉടുപ്പുകളൊക്കെ അഴിച്ചു ഒരു പ്ലാസ്റ്റിക്‌ സഞ്ചിയില്‍ ഇട്ടു..

"നിങ്ങ എന്താ പണിയെടുക്കുന്നത് കുഞാരനാട്ടാ.." ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു..

"എടാ ആ വളഞ്ഞു പോന്നതിനെക്കാള്‍..ഈ പുഴ നേരെ കടന്നാല്‍ അര മണിക്കൂര്‍ ലാഭിക്കാം...നീയും വാ.. വലിയ ആഴം ഒന്നും ഇല്ല.. " കുഞ്ഞാരനാട്ടന്‍ പറഞ്ഞു..

"അയ്യോ നനയാന്‍ ഞാനില്ല.. നിങ്ങ പുഴ നീന്തിക്കോ .. ഞാന്‍ വേഗം അപ്പുറം എത്താം.." ഞാന്‍ പറഞു..

ഞാന്‍ വേഗം പാലം ലക്ഷ്യമാക്കി നടന്നു..

അപ്പോള്‍ കുഞ്ഞാരനാട്ടന്‍ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു.. എനിക്ക് മനസ്സിലായില്ല..

എങ്കിലും.. ഞാന്‍ 'ഹാ... ഓക്കേ' എന്നു പറഞ്ഞു...

ഞാന്‍ പാലത്തിന്ടെ അടുതെതിയപ്പോള്‍ കുറിക്കാരന്‍ രാജേട്ടനും മറ്റും

"രായെട്ടന്‍ എന്താ ഇവിടെ.." ഞാന്‍ ചോദിച്ചു

"ആ കുഞാരണനെ കാത്ത് നില്‍കുകയാ.. നീ ഏട പോന്നു.." രാജേട്ടന്‍ ചോദിച്ചു..

"പയ്യനുരില്‍.... കുഞ്ഞരനാട്ടന്‍ ഉണ്ട് പുഴ നീന്തി അടക്കുന്നു.. അര മണിക്കൂര്‍ ലാഭിക്കാന്‍.. അയാള്‍ അപ്പുറം എത്തുന്നതിനു മുന്നേ എനക്ക് അവിടെ എത്തണം.." ഞാന്‍ രാജേട്ടനോട് പറഞ്ഞു..

"നമ്മളും വരുന്നു.. " എന്നു പറഞ്ഞു കുറി ടീം എന്റെ കൂടെ കൂടി..

അക്കരെ എത്തുമ്പോഴേക്കും കുഞ്ഞരനാട്ടന്‍ ദേഹം ഒരു തുണി കൊണ്ടു തുടച്ചു വസ്ത്രങ്ങള്‍ ഇടുകയായിരുന്നു..

കുറി ടീമിനെ കണ്ടതും.. പാവം കുഞ്ഞരനാട്ടന്‍ ഇളിഭ്യനായി വിഷന്നനായി ഏകാന്തനായി നിന്നു...

ഇടവപ്പാതി

വെടി കണ്ണേട്ട‍നെ ഞങ്ങള്‍ക്ക് വല്ലാത്ത പേടി ആയിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ അതുപോലെ തന്നെ സംഭവിക്കും. അതുകൊണ്ട് കണ്ണേട്ടന്‍ വരുമ്പോള്‍ എല്ലാവരും ഒളിച്ചിരുന്നു 'ട്ടോ..ട്ടോ' എന്ന് ഉച്ചത്തില്‍ പറയും. അത് കേള്‍കുമ്പോള്‍ കണ്ണേട്ടന് വല്ലാത്ത ദേഷ്യം ആണ്.

കണ്ണേട്ട‍ന്ടെ കഥ തമ്പുരാന്‍ എന്ന് വിളിക്കുന്ന ബാലേട്ടന്‍ ആണ് ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്. അത് ഇങ്ങനെ..

പണ്ട് പടയോട്ട കാലത്ത് കടല്‍ വഴി കൊള്ളക്കാര്‍ കരയില്‍ ഇതും. എനിട്ട്‌ എല്ലാം കൊള്ളയടിച്ചു തിരിച്ചു പോകും. കൊള്ളകാരുടെ ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ ബഡായി രാമേട്ടന് തല മണ്ടയില്‍ ഒരു ഐഡിയ പൊട്ടി വിരിഞ്ഞു.

"എടാ ബാല.. വെടി കണ്ണന്‍ വിചാരിച്ചാല്‍ കൊള്ളകാരെ ഓടിക്കാം..അവര്‍ വരുമ്പോള്‍ കണ്ണന്‍ എന്തെങ്കിലും പറഞ്ഞാല്‍ കപ്പല് വേണമെങ്കില്‍ കടലില്‍ മുങ്ങി പോകും.."

"വാട്ട്‌ ആന്‍ ഐഡിയ സര്‍ജി.." തമ്പുരാന്‍ ബാലേട്ടന്‍ അറിയാതെ പറഞ്ഞു പോയി..

അങ്ങിനെ എല്ലാവരും കൂടി വെടി കണ്ണേട്ട‍ന്ടെ വീട്ടില്‍ എത്തി സംഭവം മടിച്ചു മടിച്ചു അവതരിപ്പിച്ചു. കേട്ടപ്പോള്‍ ദേഷ്യം വന്നെങ്കിലും ഒരു നല്ല കാര്യം അല്ലെ എന്ന് കരുതി വെടി കണ്ണേട്ടന്‍ സമ്മതിച്ചു..

ഒരു നിലാവുള്ള രാത്രിയില്‍ അവര്‍ പുതിയങ്ങാടി കടപ്പുറം ലഷ്യമാക്കി യാത്രയായി..

നിലാവത്ത് ദൂരെ നിന്നും ഒരു കപ്പല്‍ വരുന്നത് ബഡായി രാമേട്ടന്‍ കണ്ടു..

"വെടി കണ്ണാ.. അല്ല വെറും കണ്ണാ... ദാ കണ്ടില്ലേ ആ കപ്പല്‍.. അത് കൊള്ളക്കാരാ.." ബഡായി രാമേട്ടന്‍ സ്വകാര്യമായി പറഞ്ഞു..

അല്ലെങ്കിലും രാമേട്ടന്‍ അങ്ങിനെയാ.. ആരും കാണത്തതു കാണും.. കേള്‍കാത്തതും കേള്‍ക്കും.. പറയാത്തത് പറയും.. അതുകൊണ്ടാണ് ബഡായി രാമേട്ടന്‍ എന്നു എല്ലാവരും വിളികുന്നത്.


എത്ര നോക്കിയിട്ടും വെടി കണ്ണേട്ടന്‍ കപ്പല്‍ കണ്ടില്ല..

"ഹോ.. എന്റെ രാമാ..നിന്ടെ ഒടുക്കത്തെ കണ്ണാ.. എന്റെ കണ്ണില്‍ കപ്പല് പോയിട്ട് ഒരു തോണിപോലും കാണുനില്ല.. "

കണ്ണേട്ടന്ടെ വെടി പെട്ടന്നായിരുന്നു..

ബഡായി രാമേട്ടന്ടെ കണ്ണ് ഫ്യൂസ് ആയി..

കണ്ണ് കാണിക്കാത്ത ഒരു ഡോക്ടര്‍ പോലും ഇല്ല. ഇപ്പോളും കാഴ്ച ഇല്ലാതെ രാമേട്ടന്‍ പാവം വെടി കണ്ണേട്ട‍നെ പ്രാകി നടക്കുന്നു.. ഈ കഥ കേട്ടതില്‍ പിന്നെ കണ്ണേട്ടന്‍ വരുമ്പോള്‍ ഞങ്ങള്‍ ഓടി ഒളിക്കും..

എന്താണെന്നറിയില്ല കണ്ണേട്ടന്‍ സംസരികുമ്പോള്‍ വല്ലാത്ത വാക്ക്ചാതുര്യം ആണ്. വലിയ വിദ്യാഭ്യാസം ഇല്ലാത്ത കണ്ണേട്ടന്‍ എങ്ങിനെ ഇങ്ങനെ സംസാരിക്കുന്നു എന്നു പലപ്പോഴും ആലോചിചിടുണ്ട്.

ഒരു ഇടവ മാസ സന്ധ്യ.. ഞങ്ങള്‍ പതിവ് പോലെ പുഴയോരത്തെക്ക് നടക്കാന്‍ ഇറങ്ങി.

പെട്ടന്നായിരുന്നു ആകാശം മേഘവൃതമായത്..പുഴയോരത്ത് എത്തുന്നതിനു മുന്നേ മഴ പെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ എല്ലാവരും ഓടി ചെന്നു അവിടെയുള്ള ചായകടയില്‍ കയറി..പെട്ടന്ന് ഇടിയോടു കൂടി മഴ ശക്തി പ്രാപിച്ചു.. പകല്‍ വെട്ടം പോലെ മിന്നലും ശക്തമായ കാറ്റും.. ചായ പീടികയിലെ ഓടുകള്‍ ഓരോന്നായി റോഡിലേക്ക് പറന്നു നടക്കുന്നു.. എല്ലാവരും പേടിച്ചു വിറച്ചു..

എനിക്ക് വല്യ ഇഷ്ടം ആണ്. ഇടിയും മിന്നലും കാറ്റും എനിക്ക് വല്യ ഇഷ്ടം ആണ്. ഞാനത് ശരിക്കും ആസ്വദിച്ചു. മഴ ഒന്ന് അടങ്ങാന്‍ കുറെ നേരം എടുത്തു.. പാതി രാത്രി ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു യാത്രയായി..

പിറ്റേന്നാണ് മനസ്സിലായത്‌ തലേന്ന് പെയ്ത മഴവരുത്തിയ കെടുതികള്‍.

ചപ്പില യശോദചേച്ചിയുടെ വീട് പൂര്‍ണമായും തകര്‍ന്നു. റോഡില്‍ മുഴുവന്‍ വഴി മരങ്ങള്‍ പൊട്ടി വീണിരിക്കുന്നു.. നാട്ടില്‍ മുഴുവന്‍ നാശം വിതച്ച ഒരു ഇടവ മഴ..എങ്ങും മഴ കെടുതിയെ കുറിച്ചുള്ള സംസാരം മാത്രം..

അപ്പോളാണ് വെടി കണ്ണേട്ട‍ന്ടെ വരവ്..

"ചട പടോ.. പട ചടോ.. രണ്ട് മൂന്നു ചരക്ക് ഇടി.. മാധവി ജനലടച്ചു.."

കണ്ണേട്ടന്‍ വിവരിക്കുകയായിരുന്നു തലേന്ന് താണ്ടവം ആടിയ ഇടവ മഴയെ കുറിച്ച്..

ഒരു നിമിഷം എല്ലാവരും കണ്ണേട്ട‍നെ നോക്കി..

പിന്നീടു ഒരിക്കലും ഇടവ മഴ ആ വഴിക്ക് വന്നില്ല..

എന്നെങ്കിലും 'ചട പടോ.....പട ചടോ' എന്ന ഇടവപ്പാതിയിലെ മഴ ഒന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍..