2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

ഊവിപാട്ട് ഉണ്ണി

"പപ്പാ ഇത് ഏത് കൈപക്കയാ.." ഊവിപാട്ട് ഉണ്ണി ചോദിച്ചു..

"നാടനാ..ഉണ്ണി.." തിരക്കിനിടയില്‍ പപ്പെട്ടണ്ടേ മറുപടി..

"ഓ.. നാടന്‍ പാട്ടിലെ മൈന.." ഊവിപാട്ട് ഉണ്ണിപാട്ട് തുടങ്ങി..

ഊവിപാട്ട് ഉണ്ണി നാട്ടിലെ അറിയപ്പെടുന്ന തുന്നല്‍ പണികാരന്‍ ആണ്‌.. തുന്നല്‍ പണിക്കിടയില് ‍ഊവിപാട്ട് നിര്‍ഭന്ദമാണു.. ഇല്ലെങ്കില് ‍പണിയുടെ കാര്യം പൊക്കാണു..

ഞങ്ങളുടെ നാട്ടില്‍ ചൂളം വിളികുന്നതിനെ ഊവി എന്ന പറയുക...

എന്തായാലും ഞങ്ങളുടെ നാട്ടില്‍ ഊവിപാട്ടില്‍ ബിരുദധാരിയാണ്ഉണ്ണി..എന്നും ചുണ്ടില്‍ ഊവി പാട്ട് ഉണ്ടാകും.. ഏത് പാതി രാത്രിയിലും.. ആ സ്വരമാധുരി മാത്രം മതി ആളെ മനസ്സിലാകാന്‍..

മീന്‍കാരന്‍ അബ്ദുല്‍ റഹ്മാന്‍എന്ന അന്ദ്രുമാനെ കാണുമ്പോള്‍ ഊവിപാട്ട്ഉണ്ണിപാടും..

"മാലിനിനദിയില്...‍കണ്ണാടി നോക്കും..മാനെ..അന്ദ്രുമാനെ.. " അത്രമാത്രം സംഗീതപ്രേമി ആണ് ഉണ്ണി.

ഉണ്ണിയുടെ ഊവി പാട്ടിനെ പ്രേമിക്കുന്ന ഒരു ചേച്ചി ഉണ്ട് നാട്ടില്‍... സരസു. എന്നുംആ ഊവിപാട്ടിനു വേണ്ടി കൊതോര്തിരിക്കും സരസു.

ആ കാതോര്‍ക്കല്‍ ഒടുവില്‍ പാട്ടിനേകാള്‍ ഉണ്ണിയോടായി. എന്ത് ചെയ്യാം. കല്യാണം കഴിച്ചില്ലെങ്കിലും ഒരു കുട്ടിയുണ്ട്സരസുവിന്. അത് എങ്ങിനെയാണെന്ന് ചോദിച്ചാല്‍ഈശ്വരനും സരസുവിനുംമാത്രം അറിയാം.പലരും പലതും പറയുന്നുണ്ടെങ്കിലും അതൊന്നും ഒരു വിഷയം അല്ലസരസുവിന്. ആരെങ്കിലും നേരിട്ട് പറഞ്ഞാല്‍സരസുവിന്ടെവായ്താരിയുടെ സ്വരമാധുരിഅറിയേണ്ടി വരും. അത് കൊണ്ടുപരസ്യമായിപറയാന്‍ എല്ലാവര്ക്കും മടിയാണ്..

എങ്കിലും ഒരു കാര്യം ഉറപ്പാണ്‌.. നല്ല ഒരു സംഗീത പ്രേമി ആണ് സരസു, അത് കൊണ്ടാണല്ലോഊവിപാട്ട് ഉണ്ണിയെ അത്രയ്ക്ക്ഇഷ്ടം..എപ്പളും ഇവിടെയും സരവിണ്ടേ മിഴികള്‍ ഉണ്ണിയെ പരതുന്നുണ്ടാകും. ഉണ്ണിയെ പറ്റി പറയാന്‍ തുടങ്ങിയാല്‍ സരസുവിന്ടെ മിഴികളില്‍ ഒരു തിളക്കം ഉണ്ടാകും..

അത് കണ്ടു പിടിച്ച ആരോ പറഞ്ഞു പരത്തി, സരസുവും ഉണ്ണിയും പ്രേമത്തിലാണെന്നു.. അപ്പോളാണ് ഉണ്ണിക്കു തന്നിലെ കലാകാരനെ തിരിച്ചറിയാന്‍ കഴിഞ്ഞത്.. സരസുവിന്ടെ ആകാര വടിവില്‍ ആക്രുഷ്ടനാനെകിലും ഒരു പ്രേമത്തിലൊന്നും താല്പര്യമില്ല ഉണ്ണിക്കു. വേണമെങ്കില്‍ രണ്ട് മൂന്നു ഊവിപാട്ട് പാടി കൊടുക്കാം, അല്ലാതെ പ്രേമിക്കാന്‍ വയ്യാ...

അങ്ങിനെ പാടി പാടി വീട്ടില്‍ ചെന്നു പാടാന്‍ തുടങ്ങി നമ്മുടെ ഊവിപാട്ട് ഉണ്ണി.

രാത്രിയിലെ സരസുവിന്ടെ അടുത്തുള്ള പോക്ക് പലര്‍ക്കും അസൂയ ഉണ്ടാക്കി.. പലരും ആഗ്രഹിക്കുന്നതാണ് സരസുവിന്ടെ അടുത്തു പാടാന്‍. എന്ത് ചെയ്യാം, ശ്രുതിയും സംഗതിയും ശരി അല്ലെങ്കില്‍ സരസുവിന്ടെ വായില്‍ ഉള്ളത് കേള്‍കേണ്ടി വരും.. അത് കൊണ്ടു ഉള്ളിലുള്ള മോഹങ്ങള്‍ എല്ലാം അടക്കിവെച്ചിരിക്കുകയായിരുന്നു അവര്‍..

എങ്കിലും ചിലര്‍ നന്നായി പാടുന്നുണ്ടായിരുന്നു.. അതിനിടയില്‍ ആണ് ഊവിപാട്ട് ഉണ്ണിയുടെ രംഗപ്രവേശം.. അതോടു കൂടി അവരൊക്കെഎലിമിനേഷന്‍റൌണ്ടില്‍പുറത്തായി.. ഊവി പാട്ട് ഉണ്ണി മാത്രം ഫൈനല്‍ റൌണ്ടില്‍ എത്തി.. സ്വാഭാവികം, അസൂയ വന്നില്ലെന്കിലെ സംശയം ഉള്ളു..

എന്തായാലും ഒടുവില്‍ എലിമിനറെ ചെയ്തവരും, ശ്രുതിയും സംഗതിയും ഇല്ലാത്തവരും ഒന്നിച്ചു.. എങ്ങിനെയെങ്കിലും ഊവിപാട്ട് ഉണ്ണിയെ പുറത്താക്കണം.. ഒന്ന് രണ്ട് ആഴ്ച അവര്‍ ഉണ്ണിയെ കാത്ത് സരസുവിന്ടെ വീടിനു പരിസരത്ത് കാവല്‍ കിടന്നു..

അത് അറിഞ്ഞ ഉണ്ണി ആ ഭാഗം പോകാതായി..

സരസുവിനെ സങ്കടം സഹിക്കാന്‍ വയ്യാ.. എന്ത് ചെയ്യാം കാലന്മാര്‍ വീടിനു ചുറ്റും കാവല്‍ അല്ലേ.. അങ്ങിനെ ആഴകള്‍ കടന്നു പോയി.. വിരഹ ദുഖത്താല്‍ഉണ്ണി ഊവിപാട്ട് പാടി നേരം കൂടി.ഉണ്ണി അങ്ങിനെയാ...സങ്ങടം വന്നാലും സന്തോഷംവന്നാലും ആ ചുണ്ടില്‍ ഊവിപാട്ട് പാടും..

പാവം സരസു,ഊവിപാട്ട് ഉണ്ണിയുടെ ശ്രുതിയും സംഗതിയും കിട്ടാതെ നീറി നീറി കഴിഞ്ഞു.

അതിനിടെനാട്ടില്‍ഉത്സവകാലം ആയി..

സരസു ഉണ്ണിയോട് പറഞ്ഞു"നീ പാതി രാത്രി ഇത് വഴി വാ.. ആരും ഉണ്ടാവില്ല.. എല്ലാരും അമ്പലത്തില്‍ പോകും.. ഞാന്‍ കാത്തിരിക്കാം.."

ഉണ്ണി സന്തോഷംകൊണ്ടു ഊവിപാട്ട് പാടി.."കരളേ..കരളിണ്ടേ കരളേ..."

അമ്പലത്തില്‍ നിന്നും ഉണ്ണിനേരെ പോയത് സരസുവിന്ടെ വീട്ടിലേക്കു.. സമയം രാത്രിരണ്ട് മണി..

സരസുവിന്ടെ വീട്ടിണ്ടേ മുറ്റത്ത്‌എത്തിയതും എലിമിനഷന്‍ ആയ മത്സരാര്തികള്‍ പ്രത്യക്ഷപെട്ടതും ഒന്നിച്ചായിരുന്നു..

"എന്താ ഉണ്ണി ഇവിടെ..." എല്ലാവരും ഒന്നിച്ചു ചോദിച്ചു..

ഒന്ന് പരുങ്ങിയെങ്കിലും ഉണ്ണി പറഞ്ഞു..

"അതാ ഞാനും വിചാരിക്കുന്നത്.. ഞാന്‍ എന്താ ഇവിടെ......." ഉണ്ണിയുടെ ഉത്തരത്തില്‍

അവര്‍വീണ്ടുംഎലിമിനെറ്റ് ആയി..

ഇതൊന്നും അറിയാതെ പാവം സരസു ഊവി പാട്ട് കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു...