2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

സുശീലന്ടെ വിമാന ദുരന്തം

പേര് സുശീലന്‍ എന്നാണെങ്കിലും മദ്യം അകത്തു ചെന്നാല്‍ ദുശീലന്‍ എന്ന് വിളിക്കുന്നതാകും നല്ലത്. അത് പിന്നെ സുശീലനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. ആരായാലും അങ്ങിനെയാ. ചിലര്‍ക്ക് കരച്ചില്‍ വരും, മറ്റു ചിലര്‍ക്ക് ദേഷ്യം ആകാം. പിന്നെ പാട്ടുകള്‍.. അത് നല്ലതില്‍ തുടങ്ങി ഭരണി നിലവാരത്തില്‍ വരെ എത്തും. അതിനും ഒരു സുഖം ഉണ്ട്..

അതൊന്നും കുടിക്കതവരോട് പറഞ്ഞിട്ട് കാര്യവും ഇല്ല.

കുടിച്ചാലുള്ള സുഖം കുടിച്ചു തന്നെ അറിയണം.. ചുമ്മാതെ ഇരിക്കണം എങ്കില്‍ മോര് വെള്ളം കുടിച്ചാല്‍ പോരെ.. ഇതൊക്കെ ആണ് സുശീലന്‍ തിയറി..

മദ്യപാനതിന്ടെ ആദ്യ ഗുരു സ്വന്തം അച്ഛന്‍ തന്നെ ആയിരുന്നു.. അച്ഛന് വേണ്ടി കള്ള് ഷാപ്പില്‍ എല്ലാ വൈകുന്നേരങ്ങളിലും പോകും. തിരിച്ചു വരുമ്പോള്‍ പകുതി കുടിച്ചു പകുതി വെള്ളം ചേര്‍ത്ത് ആണ് അച്ഛന് കൊടുക്കാറ്.. അച്ഛനാണെങ്കില്‍ എത്ര കുടിച്ചാലും പൂസ് ആകില്ല.. വെറും വെള്ളമാണ് കുടികുന്നത് എന്ന് പാവം അച്ഛന്‍ അറിയില്ല.. കുടിച്ചു കഴിഞ്ഞാല്‍ അച്ഛന്‍ ഷാപ്പുകാരെ തെറി പറയും.

കള്ളില്‍ ഒരു സുഖവും കിട്ടാത്ത അച്ഛന്‍ ചാരായത്തില്‍ പിടിച്ചു.. അങ്ങിനെ സുശീലന് ചാരായം കുടിക്കാനും അവസരം ഒത്തു വന്നു.

അച്ഛന് ചാരായം കുടിച്ചാലും പൂസാവാതായി.. എങ്കിലും സുശീലന്‍ നല്ലൊരു കുടിയനും ആയി മാറി.

ഒരു കല്യാണ രാത്രി കൂട്ടുകാരുമൊന്നിച്ചു പൂസായ സുശീലന്‍ വീടാണെന്നു കരുതി മുട്ടിയത്‌ അപ്പുറത്തെ വീട്ടിലെ കക്കൂസിണ്ടേ വാതിലില്‍..

അപ്പോള്‍ കക്കൂസില്‍ വയറിളക്കം പിടിച്ചു തപസ്സു ചെയ്യുന്ന രാമേട്ടന്‍ സുശീലണ്ടേ 'അമ്മേ..വാതില്‍ തുറക്ക്.." എന്ന വിളി സഹിക്കാന്‍ വയ്യാതെ സുശീലണ്ടേ വീട്ടില്‍ തന്നെ കൊണ്ടാക്കി..

വാതില്‍ തുറന്നത് സുശീലണ്ടേ അച്ഛന്‍..

"ആരാട അത്.." എന്ന് ചോതിച്ച അച്ഛനോട്.."ഞാനെട അച്ഛാ"എന്ന് പറഞ്ഞു അച്ഛന്ടെ ദേഹത്ത് വാളും പരിചയും വെച്ച ചരിത്രവും സുശീലന് ഉണ്ട്.

സുശീലനെ കുറിച്ച് പറഞ്ഞാല്‍ തീരില്ല..

സുശീലന്‍ ദുശീലന്‍ ആകുന്നതു കാണേണ്ട എന്ന് കരുതി അച്ഛന്‍ അവനെ ഉള്ള പൊന്നും സ്ഥലവും വിറ്റു ഗള്‍ഫില്‍ അയച്ചു..

ഒരു പാട് സ്വപ്നവുമായി ഈ മരുഭുമിയില്‍ എത്തിയിട്ട് കുറെ വര്ഷം കഴിഞ്ഞു.. ഒരു നല്ല നിലയില്‍ എത്തിയിട്ട് നാട്ടില്‍ പോകാം എന്ന് കരുതി.. വെറും സ്കൂള്‍ വിദ്യാഭ്യാസം മാത്രം ഉള്ള ആള്‍ക്ക് നല്ല നിലയില്‍ എത്താന്‍ പ്രയാസം തന്നെ.. മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍ ഓരോരോ നിയമം. ഇതൊക്കെ കണ്ടു പിടിച്ചവരെ വെടിവെച്ചു കൊല്ലണം.

എന്തായാലും തോറ്റു കൊടുക്കാന്‍ സുശീലന്‍ തയ്യാറല്ല. വെറും ഒരു നിര്‍മാണ തൊഴിലാളി ആയ സുശീലന്‍ ഒടുവില്‍ ഒരു ഫോര്‍മാന്‍ ആയി വിലസാന്‍ തുടങ്ങി..

ഒടുവില്‍ നാട്ടിലേക്കുള്ള അവധി ആയി.. മനസ്സില്‍ ഒരു പാട് സ്വപ്‌നങ്ങള്‍ ഉണ്ട് നമ്മുടെ സുശീലന്.. കല്യാണം കഴിക്കണം.. പിന്നെ അടിച്ചു പൊളിക്കണം..

ഇന്ത്യന്‍ എയര്‍ ലൈന്‍സ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.. ദുബായില്‍ നിന്നും മംഗലാപുരം അവിടെ നിന്നും തിരുവന്തപുരം. ആദ്യത്തെ പോക്കാണ്.. അതുകൊണ്ട് തന്നെ വലിയ ഒരു പെട്ടി തന്നെ കൊണ്ടു പോണം. കയ്യില്‍ അത്രയേ കാശ് ഉള്ളു.. അതോണ്ട് തന്നെ എല്ലാവരോടും പറഞ്ഞു വീട്ടിലേക്കു കൊടുക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നോളു ഞാന്‍ കൊടുത്തോളാം എന്ന്..

ഒടുവില്‍ വിചാരിച്ചതിനെക്കാള്‍ വലിയ ഒരു ലെഗേജു തന്നെ ആയി.. സാരില്ല നാട്ടില്‍ എത്തിയാല്‍ ഒരു വെയിറ്റ് തന്നെ.

യാത്ര തുടങ്ങി.. വിമാനത്തില്‍ മദ്യ സേവ ഉള്ളതു കൊണ്ടു മാത്രം ആണ് ഇന്ത്യന്‍ എയര്‍ ലൈന്‍സ് ടിക്കറ്റ്‌ എടുത്തത്‌.. ഒന്നുമില്ലെങ്കിലും ആകാശത്ത് വെച്ചും അടിക്കാലോ.. അത്രയേ വിചാരിച്ചുള്ളൂ. വിമാനത്തില്‍ മദ്യ സേവ തുടങ്ങി.. വെറുതെ കിട്ടുന്നതല്ലേ.. എന്തിനാ കുറക്കുന്നത് എന്നും സുശീലന്‍ മനസ്സില്‍ വിചാരിച്ചു..

ഒരു ഒന്നൊന്നര അടി തന്നെ തുടങ്ങി നമ്മുടെ സുശീലന്‍.. മംഗലാപുരം എത്തിയത് അറിഞ്ഞില്ല പുള്ളി.. നല്ല ഫോമില്‍ ആയിരുന്നു ടിയാന്‍..

ആരോ പറയുന്നത് കേട്ടു തിരുവനന്തപുറത്തേക്കു പുറപ്പെടാന്‍ കുറച്ചു വൈകും എന്ന്.. ആള്‍ക്കാര്‍ ബഹളം വെക്കുന്നത് കേട്ടു സുശീലനിലെ ദുശീലന്‍ ഉണര്‍ന്നു.. പോരാത്തതിനു നല്ല ഫോമിലും.. ഞാന്‍ ആരാ മോന്‍.. വിട്ടുകൊടുക്കാന്‍ പറ്റുമോ..

"എനിക്ക് ഇപ്പോള്‍ തിരുവന്തപുരത്തേക്ക് പോണം.. " സുശീലനിലെ മദ്യം അങ്ങിനെ പറയിപ്പിച്ചു.. ആര് പറഞ്ഞിട്ടും സുശീലന്‍ അടങ്ങുന്നില്ല.

ഒടുവില്‍ പ്രശ്നം ഗുരുതരം ആയി.. സുശീലണ്ടേ ശല്യം സഹിക്കാതെയായപ്പോള്‍ ഒരു മംഗലാപുരം പോലീസ്കാരന്‍

"നീ ഇപ്പോള്‍ തന്നെ പൊയ്ക്കോ.." എന്ന് പറഞ്ഞു ഒരു ടാക്സി വിളിച്ചു സുശീലനെ അതില്‍ ഇരുത്തി.. പോലീസ് കാരന്‍ ടാക്സി ഡ്രൈവറോട് പറഞ്ഞു വഴിയില്‍ ഇവിടെയും നിര്‍ത്തി പോകരുത്..

ബോധം തിരിച്ചു കിട്ടിയപ്പോള്‍ സുശീലന്‍ മംഗലാപുരം കഴിഞ്ഞിരുന്നു.. ടാക്സികാരന്ടെ മൊബൈലില്‍ നിന്നു വീട്ടിലേക്കു വിളിച്ചു പറഞ്ഞു റോഡു വഴി വരികയാണ് എന്ന്.. വീട്ടുകാര്‍ക്ക് എത്തും പിടിയും കിട്ടിയില്ല.. കൂടുതല്‍ പറയാന്‍ സുശീലണ്ടേ മനസ്സും അനുവദിച്ചില്ല..

അതിനിടയില്‍ സാധനങ്ങള്‍ കൊടുത്തയച്ചവര്‍ സുശീലനെ വിളിച്ചു പറഞ്ഞു...

"സുശീല ഏതായാലും കേരളം മുഴുവന്‍ കറങ്ങി വരുന്നതല്ലേ..പോകുന്ന വഴിയില്‍ സാധനങ്ങള്‍ വീട്ടുകാര്‍ വാങ്ങിച്ചോളും.. ഇനി അതിനു വേണ്ടി സമയം കളയേണ്ട"... സുശീലന് അത് ഒരു അനുഗ്രഹം ആയി..

വീട്ടുകാര്‍ വിളിച്ചു വിളിച്ചു മൊബൈല്‍ ചാര്‍ജ് തീര്‍ന്നു... വീട്ടില്‍ ആകെ പ്രശ്നം ആയി.. നാട്ടുകാരും ബന്ധുക്കളും കൂടി.. സുശീലന്ടെ ഒരു വിവരവും ഇല്ല.. അമ്മയും മറ്റും തലതല്ലി കരഞ്ഞു.. "എന്റെ മോന് എന്ത് പറ്റി.."

പിറ്റേന്ന് രാവിലെ സുശീലന്‍ വീട്ടില്‍ എത്തി.. വീട്ടിനു ചുറ്റും നാട്ടുകാരും ബന്ധുക്കളും ഉറക്കമൊഴിഞ്ഞു കാത്തിരിക്കുന്നു..

ഒന്നും പറയാന്‍ സുശീലന്ടെ നാവു പൊങ്ങിയില്ല. ടാക്സി കാരനോട് എത്രയെന്നു ചോദിച്ചു.. 16,000 രൂപ.. അപ്പോളേക്കും സുശീലന്ടെ ബോധം പോയിരുന്നു..

ഗുണപാഠം... കുടിച്ചാലുള്ള സുഖം കുടിച്ചു തന്നെ അറിയണം..

2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

കിട്ടന് പറ്റിയ അമളി

ഇന്നലത്തെ ഹാങ്ങ്‌ ഓവര്‍ കാരണം കിട്ടന്‍ ഒരു പാട് വൈകിയാണ് എഴുന്നേറ്റത്.

ഒരു പാട് നാളത്തെ ആഗ്രഹം ആയിരുന്നു ഒരു ബിയര്‍ കഴിക്കുക എന്നത്. ആരോ പറഞ്ഞറിഞ്ഞു ബിയര്‍ കഴിച്ചാല്‍ നല്ലോണം വെളുത് തുടിക്കും എന്ന്. എന്തായാലും കഴിച്ചു തന്നെ കാര്യം.

സംഗതി രാജീവനോടും, സദനോടും, ഖലീലിനോടും പറഞ്ഞപ്പോള്‍ അവര്‍ ഇന്നലെയെ റെഡി ആയി.

എല്ലാവരും സ്വരുക്കൂട്ടി വെച്ച പൈസയുമായി താവാതെ ബിവരേജിണ്ടേ മുന്നില്‍ നീണ്ട നിരയില്‍ നിന്നും ഒരു ബിയര്‍ വാങ്ങി ഒളിച്ചുവെച്ചു. എന്തോ അന്ന് വല്ലാത്ത ഒരു വിറയലോ മറ്റോ എല്ലാവരിലും നിഴലിച്ചു.

ആദ്യത്തെ അനുഭവം ആണ്.

കൂട്ടത്തില്‍ ആരോ പറഞ്ഞു സോഡാ ചെര്തെ ബിയര്‍ അടികാവു.. ഇല്ലെങ്കില്‍ കൂമ്പ് വാടി പോകും. ഒരു കുപ്പി ബീരിണ്ടേ കൂടെ നാല് സോഡയും വാങ്ങി നേരെ വിട്ടു ചെമ്പല്ലികുണ്ട് പുഴയുടെ അടുത്തേക്ക്. പുഴയുടെ അരികിലുള്ള മൂലയിലെ പറമ്പില്‍ ഇരുന്നു അടിതുടങ്ങി. ഒരു ഗ്ലാസ്‌ മാത്രമേ ഉള്ളു. ആദ്യം അല്പം ബിയര്‍ ഒഴിച്ച് പിന്നെ സോഡയും കൂട്ടി ഒറ്റ പിടി പിടിച്ചു.

"ഹോ... PVA... പോയ വഴി അറിയാം..." കിട്ടന്‍ എല്ലാവരോടും കൂടി പറഞ്ഞു..

പിന്നെ ഓരോ ആളുടെ ഊഴം ആയി. അങ്ങിനെ നാല് പേരും കൂടി ഒരു കുപ്പി ബിയര്‍ സോഡയും ഒഴിച്ച് കാലിയാക്കി..

പെട്ടന്ന് രാജീവന്‍ കരയാന്‍ തുടങ്ങി..

"എനിക്കിപ്പോ അമ്മയെ കാണണം"

എത്ര പറഞ്ഞിട്ടും അവന്‍ കരച്ചില്‍ നിര്‍ത്തിയില്ല.

ഒടുവില്‍ എല്ലാവരും കൂടി രാജീവനെ അവന്ടെ വീടിനടുതാക്കി അവരവരുടെ വീട്ടിലേക്കു പോയി..

പിന്നെ ഒന്നും ഓര്‍മയില്ല.. വീട്ടില്‍ എങ്ങിനെയോ എത്തി.

ഉമ്മറത്ത്‌ ഇരുന്നു തലേന്ന് രാത്രി നടന്ന കാര്യങ്ങള്‍ ഒര്തിരികുംബോഴാനു സ്കൂള്‍ കുട്ടികള്‍ ലോങ്ങ്‌ ജുംബിനു വേണ്ടി തയ്യാറായി നില്കുന്നത് കിട്ടാന്‍ കണ്ടത്. വയസു ഇരുപതു കഴിഞ്ഞെങ്കിലും കിട്ടനിലെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്‌ സടകുടഞ്ഞു എഴുന്നേറ്റു..

കുട്ടികള്‍ നിര നിരയായി നിന്ന് ലോങ്ങ്‌ ജുംബ് പ്രാക്ടീസ് ചെയ്യുകയാണ്. സ്കൂള്‍ കായിക മേള തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമേ ഉള്ളു. സ്കൂള്‍ മൈതാനം വലുതായത് കൊണ്ട് ഒരു ഭാഗത്ത്‌ വോളിബോള്‍ കോര്‍ട്ടും ഉണ്ട് . അതിനു തൊട്ടടുത്താണ് ലോങ്ങ്‌ ജുംബിനുള്ള ഭാഗം ഒരുക്കിയത്..

കിട്ടന്ടെ വീട്ടില്‍ നിന്നും നോക്കിയാല്‍ എല്ലാം കാണാം.

കുറെ നേരം അവരെ തന്നെ നോക്കി നിന്ന കിട്ടന്‍ പിള്ളേരുടെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാം എന്ന് കരുതി, വീട്ടില്‍ നിന്നും നേരെ സ്കൂള്‍ മൈതാനത്തേക്ക് കുതിച്ചു..

കുട്ടികളെ മൈന്‍ഡ് ചെയ്യാതെ ഓടി വന്നു ജുംബ് ചെയ്തു..

നേരെ വീണത്‌ ലോങ്ങ്‌ ജുംബ് കോര്‍ട്ടും കഴിഞ്ഞു വോളിബോള്‍ കോര്‍ട്ടില്‍.

കാലൊടിഞ്ഞ കിട്ടന്ടെ 'അമ്മേ.." എന്ന നിലവിളി കേട്ടു നാട്ടുകാര്‍ കൂടി..

അതിനിടയില്‍ ആരോ ടാക്സി വിളിച്ചു . നാല് ഭാഗത്തും നിന്നും വന്നവര്‍ കാറില്‍ കയറി.. കിട്ടന് മാത്രം കയറാന്‍ സ്ഥലം ഉണ്ടായില്ല..

കിട്ടന്‍ ഇല്ലാതെ കാര്‍ നേരെ പോയത് എരിപുരം സര്‍ക്കാര് ‍ആശുപത്രിയില്‍. അവിടെ എതിയപോലാണ് കാറില്‍ ഉള്ളവര്‍ക്ക് കാര്യം പിടി കിട്ടിയത്..കിട്ടനെ കയറ്റാതെയാണ് കാര്‍ ആശുപത്രിയില്‍ എത്തിയത് എന്ന്. എല്ലാവരും പരസ്പരം നോക്കി..

അപ്പോഴേക്കും ഒരു ഓട്ടോ വന്നു അവിടെ നിന്നു.. കാലൊടിഞ്ഞ കിട്ടനെയും എടുത്തു രണ്ട് മൂന്നു പേര്‍ ആശുപത്രിക്കുള്ളിലേക്ക് കയറുമ്പോള്‍ കാറില്‍ വന്നവരെ നിര്‍വികാരനായി കിട്ടന്‍ നോക്കി..

2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

എന്റെ കിട്ടന്‍

കിട്ടന്‍.. എന്റെ ബാല്യകാല സഹപാഠി.. എന്റെ മാത്രമല്ല എന്റെ അനുജന്മാരുടെയും സുഹൃത്തുകളുടെയും.. അതാണ്‌ കിട്ടന്‍.. നമ്മളൊക്കെ ജയിക്കാന്‍ വേണ്ടി മാത്രം പഠിച്ചപ്പോള്‍, കിട്ടന്‍ പാഠപുസ്തകം മുഴുവന്‍ പഠിക്കാന്‍ ശ്രമിച്ചു.. അത് കൊണ്ടു തന്നെ ഒരു ക്ലാസ്സില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്ങിലും ഇരിക്കും. അതുകൊണ്ടെന്താ..ഞങ്ങളുടെ അനുജന്മാരുടെയൊക്കെ കൂടെ പഠിക്കാന്‍ കഴിഞ്ഞില്ലേ.. വേറെ ആര്ക്കെങ്ങിലും അങ്ങിനെ പറ്റുമോ.. അതാണ്‌ നമ്മുടെ കിട്ടന്‍..

കിട്ടണ്ടേ വീട് ക്ലാസ്സ്‌ റൂമില്‍ നിന്നും നോക്കിയാല്‍ കാണാം. സ്കൂളില്‍ പഠികുമ്പോള്‍ പോലും അമ്മിഞ്ഞ കുടി ശീലം വിട്ടിരുന്നില്ല അവന്‍.. എപ്പോളും തള്ള വിരല്‍ വായില്‍ ആയിരിക്കും.. ഇടവേളകളില്‍ അമ്മയുടെ അമ്മിഞ്ഞ പാല് കുടിക്കാന്‍ ക്ലാസ്സില്‍ നിന്നും ഓടി പോകും നമ്മുടെ കിട്ടന്‍..

വളരെ നിഷ്കളങ്കമായ മുഖം.. ചിരിക്കുമ്പോള്‍ കണ്ണ് കാണില്ല അവനു.. അത് അടഞ്ഞു പോകും.. അതുകൊണ്ട് തന്നെ അവന്ടെ കയ്യില്‍ നിന്നും എന്തും തട്ടിയെടുക്കാന്‍ പറ്റും, ചുമ്മാ ഒന്ന് ചിരിപ്പിച്ചാല്‍ മാത്രം മതി.. എന്റെ ഓര്മ ശരി ആണെങ്ങില്‍ അവന്‍ മൂന്നാം ക്ലാസ്സില്‍ എന്റെ കൂടെ ആയിരുന്നു. പിന്നെ പഠിക്കാന്‍ ഒത്തിരി ഉള്ളത് കൊണ്ടു അടുത്ത ക്ലാസ്സില്‍ അവന്‍ വന്നില്ല..

നമ്മുടെ കിട്ടാന് നൂറിലധികം ഇരട്ട പേരുണ്ട്.. കിട്ടന്‍ എന്ത് തൊട്ടാലും പേര് ആണ്..

ഒരിക്കല്‍ തേങ്ങ ഇടാന്‍ പോയപ്പോള്‍ കിട്ടനെ എല്ലാവരും തേങ്ങ കിട്ടന്‍ എന്ന് വിളിച്ചു.. അത് കഴിഞ്ഞു ചേരി കിട്ടന്‍, പാര കിട്ടന്‍, കൊപ്ര കിട്ടന്‍, ചിരട്ട കിട്ടന്‍..അങിനെ അങ്ങിനെ പേര് നീണ്ടു... അതിന്ടെ ഒരു ലിസ്റ്റ് കയ്യില്‍ ഉണ്ട്..

ഞങ്ങളുടെ നാടകത്തില്‍ കിട്ടനെ ഒന്ന് രണ്ടു തവണ അഭിനയിപ്പിച്ച്ചിടുണ്ട്.. കിട്ടനായി തന്നെ ഒരു കഥാപാത്രം.. അഭിനയം തുടങ്ങിയപ്പോള്‍ കിട്ടന്‍ സീരിയസ് ആയി.. നമുക്ക് വേണ്ടത് നമ്മുടെ കിട്ടനെ ആയിരുന്നു.. ഡയലോഗ് പറയുമ്പോള്‍ കിട്ടന്‍ സീരിയസ് ആകും.. ഒത്തിരി പണിപെട്ട് കിട്ടനായി മാറ്റാന്‍.. എന്തായാലും നാടകത്തില്‍ എല്ലാവര്ക്കും കിട്ടനെ ഇഷ്ടമായി.. നാട്ടില്‍ തന്നെ ആയതു കൊണ്ടു കിട്ടന്‍ സ്റ്റേജില്‍ വരുമ്പോള്‍ കാണികള്‍ ആര്‍ത്തു ചിരിക്കും."കിട്ടാ..."എന്ന് വിളിച്ചു...

നാടകതിണ്ടേ റിഹേര്‍സല്‍ കിട്ടന്ടെ വീടിനടുത്തുള്ള നമ്മുടെ എല്‍ പി സ്കൂളില്‍ വെച്ചാണ് നടത്താറ്.. എല്ലാവരും ജോലിക്കരായത് കൊണ്ടു രാത്രി വൈകിയേ റിഹേര്‍സല്‍ തുടങ്ങാന്‍ പറ്റു.. അപ്പോളേക്കും കിട്ടന്‍ ഉറക്കമാകും.. കിട്ടന്ടെ അമ്മ ഒരു പാവം നാരായണി ചേച്ചി ആണ്.. നമ്മള്‍ കിട്ടനെ വിളിക്കാന്‍ പോകുമ്പോള്‍ നാരായണി ചേച്ചി ഉറക്കെ കിട്ടനെ വിളിക്കും..

"പൊന്നുമോനെ കിട്ടാ.. എണീക്കെടാ... ഏട്ടന്മാര്‍ വിളിക്കുന്നു.. ബേഗം പോടാ..അമ്മേടെ പോന്നു മോനല്ലേ.."

ഉറക്കച്ചടവില്‍ കിട്ടന്‍ നമ്മുടെ കൂടെ വരും.. കിട്ടന് കഴിക്കാന്‍ വേണ്ടി മാത്രം ഞങ്ങള്‍ മിച്ചറും അവിലും കരുതി വെക്കും.. എന്തായാലും കിട്ടനെ ഞങ്ങള്‍ക്ക് വല്ലാത്ത ഇഷ്ടം ആണ്.. അത്രയ്ക്ക് നിഷ്കളങ്കന്‍ ആണ് അവന്‍..

ഒരിക്കല്‍ ഒരു ക്ലുബിന്ടെ വര്ഷികാഖോഷം.. ഒരു പാട് കല മത്സരങ്ങള്‍ ഉണ്ട്.. അതില്‍ പ്രച്ഛന്ന വേഷ മത്സരത്തിനു നമ്മുടെ കിട്ടന്‍ പേര് കൊടുത്തു.. ഞാനുമായി നല്ല ബന്ധം ഉള്ളത് കൊണ്ടായിരിക്കാം എന്റെ അടുത്ത് വന്നു പറഞ്ഞു...

"എടാ പ്രദി..എനക്കൊരു വേഷം പറഞ്ഞു താട... ഞാന്‍ മത്സരത്തിനു പങ്കെടുക്കുന്നുട്.."

കാര്‍ഗില്‍ യുദ്ധം കഴിഞ്ഞ സമയം ആയതു കൊണ്ടു എനിക്ക് വേറെ ഒന്നും ആലോചികേണ്ടി വന്നില്ല.. ഞാന്‍ പറഞ്ഞു.

"കിട്ടാ.. നീ പോയി ഒരു മിലിട്ടറി ഡ്രസ്സ്‌ റെഡി ആക്കു.. പിന്നെ ഒരു വലിയ കളിതോക്കും.. ബാക്കി കാര്യം ഞാന്‍ നോക്കാം.."

കിട്ടന്‍ എല്ലാം റെഡി ആക്കി... ഞാനും ശ്രീയും അവനു മേക്കപ്പ് ഇട്ടു കൊടുത്തു.. ഒരു കയ്യില്ലാത്ത പട്ടാളകാരന്ടെ വേഷം.. ദേഹത്ത് മുഴുവന്‍ ചോരയുമായി ഒരു കയ്യില്‍ തോക്കുമായി യുദ്ധ ഭൂമിയിലേക്ക്‌ ആര്‍ത്തു വീഴുന്ന ഒരു പട്ടാളകാരന്‍.. ഒരു കൈ കാണാതിരിക്കാന്‍ അത് പിറകില്‍ കെട്ടി വെച്ച് അതിന്ടെ മേലെ ഡ്രസ്സ്‌ ഇട്ടു.. ആ ഭാഗത്തെ കുപ്പയതിണ്ടേ സ്ലീവ് തൂങ്ങി കിടന്നു... ഒരു കൈയ്യില്ലാത്ത പ്രതീതി.. മറ്റേ കയ്യില്‍ തോക്കും.. ചോരക്കു വേണ്ടി കുറെ ചുവന്ന കളര്‍ കലക്കി കുപ്പായത്തില്‍ ഒഴിച്ചു..

മത്സരം തുടങ്ങി.... കിട്ടന്ടെ ഊഴമായി...

കിട്ടന്‍ ആള്‍കാരുടെ ഇടയില്‍ നിന്നും ഒരു കൈയ്യില്‍ തോക്കുമായി "..ആ..ഹ്ഹ.ബചാവോ..." എന്ന് ആര്‍ത്തുവിളിച്ചു താഴേക്ക്‌ വീണു.. ഒരു കൈ പിറകില്‍ കെട്ടിയതിനാല്‍ കിട്ടാന് എണീക്കാന്‍ കഴിഞ്ഞില്ല... മറ്റേ കൈയ്യില്‍ തോക്കും... കുറെ നേരം അങ്ങിനെ തന്നെ കിടന്നു... കാണികള്‍ ആര്‍ത്തു ചിരിച്ചു.. സഹികെട്ട കിട്ടന്‍.. പിറകില്‍ കെട്ടിയിട്ട കൈ പതുക്കെ ഊരി എടുത്തു നിലത്തുകുത്തി എഴുന്നേറ്റു നിന്നു... അപ്പോള്‍ കാണികളുടെ ചിരി ഒരു തരം അട്ടഹാസമായി മാറി..

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

തെയ്യതിന്ടെ വിലാപം

നല്ല ഒരു തെയ്യകാരന്‍ ആണ് പ്രകാശന്‍. ഇന്നത്തെ കാലത്ത് ഒരു യുവാവ്‌ ഇത്രയും നല്ല ഒരു തെയ്യകാരന്‍ ആകുക എന്ന് പറഞ്ഞാല്‍ അവന്ടെ തെയ്യം എത്രത്തോളം നല്ലതാണ് എന്ന് ഊഹിച്ചാല്‍ മതിയാകും.

കണ്ടനാര്‍ കേളന്‍ എന്ന തെയ്യം കെട്ടിയാടാന്‍ പ്രകാശന്‍ തന്നെ വേണം.. അത് കൊണ്ടു തന്നെ ആ തെയ്യം എവിടെ ഉണ്ടായാലും പ്രകാശ്‌ തന്നെ ആയിരിക്കും കെട്ടുക.. കണ്ടനാര്‍ കേളനു നല്ല ആയുധ പരിശീലനം വേണം. അതുപോലെ തന്നെ തീ കുണ്ടതിലേക്കു ഇടയ്ക്കിടെ ഓടി കയറണം.. ഒരു വക പെട്ടവര്‍ക്കൊന്നും അത് പറ്റില്ല. എന്തിനു തീയുടെ അടുത്തു നില്കാന്‍ പോലും വിഷമം ആണ്. പ്രകാശന് അതൊന്നും വിഷയമല്ല. അതുകൊണ്ട് തന്നെ പ്രകാശന് ഒരു പാട് ആരാധികമാരും ഉണ്ട് പ്രകാശന്.

അതില്‍ ഒരാളാണ് രുക്കു എന്ന് വിളിക്കുന്ന രുക്മിണി. പ്രകാശന് തിരിചും അവളോട്‌ പ്രേമം ആണ്.. അത് അവളുടെ വീട്ടുകാര്‍ക്ക് അറിയാമെങ്കിലും കൂടുതല്‍ ആരും അറിയേണ്ടെന്നു കരുതി അവര്‍ വലിയ പ്രശ്നം ആക്കാതെ പ്രകാശനെ ഉള്ളു കൊണ്ടു നേരിടുകയായിരുന്നു രുക്കുവിണ്ടേ ചേട്ടന്മാരും മറ്റും..

വെങ്ങരയിലെ സ്ഥാനം എന്ന കാവിലാണ് കണ്ടനാര്‍ കേളന്‍ തെയ്യം.. ഒരു നേര്‍ച്ചയുടെ ഭാഗമായി ഒരു പാട് വര്‍ഷത്തിനു ശേഷം ആണ് തെയ്യം.. കൂടാതെ പുതിയ ഭഗവതി, കുറത്തി, ഗുളികന്‍, കുലുക്ക തെയ്യം, വിഷ്ണു മൂര്‍ത്തി തെയ്യം തുടങ്ങിയ തെയ്യവും ഉണ്ട്.

കണ്ടനാര്‍ കേളന്‍ തോറ്റം കഴിഞ്ഞു, അതിനു വേണ്ടിയുള്ള തീ കൂന തയ്യരാക്കുകയായിരുന്നു എല്ലാവരും. തെയ്യകാരന്‍ പ്രകാശനെ മാത്രം കാണാനില്ല. അപ്പോളാണ് ആരോ പറഞ്ഞത് പ്രകാശന്‍ ഒരു തെങ്ങിന്‍ കുഴിയില്‍ അടിച്ചു ഓഫായി കിടക്കുന്നുണ്ട് എന്ന്. എല്ലാവരും ഓടിച്ചെന്നു പ്രകാശനെ പൊക്കി എടുത്തു തെയ്യതിന്ടെ അണിയറയായ പതിയിലേക്ക് കൊണ്ടിരുത്തി തെയ്യതിന്ടെ പണിപുര തുടങ്ങി..

ഒരു ഭാഗത്ത്‌ കണ്ടനാര്‍ കേളനും മറുഭാഗത്ത്‌ വിഷ്ണു മൂര്‍ത്തി തെയ്യവും ഒരുങ്ങി കൊണ്ടിരികുകയായിരുന്നു. വിഷ്ണു മൂര്‍ത്തിക്ക് മുഖം എഴുത്ത് കൂടുതല്‍ നേരം എടുക്കും.

ഒടുവില്‍ കണ്ടനാര്‍ കേളന്‍ തെയ്യം ഒരുങ്ങി കഴിഞ്ഞു.. ആടയാഭരണങ്ങള്‍ ധരിച്ചാല്‍ പിന്നെ പ്രകാശന്‍ ഇല്ല. തെയ്യം മാത്രം. അണിയറയില്‍ നിന്നും തന്നെ തെയ്യം ഉറഞ്ഞു തുള്ളികൊണ്ടു കാവിനു മുന്നിലേക്ക്‌ കുതിച്ചു.

അതിനിടയില്‍ വിഷ്ണു മൂര്‍ത്തിയുടെ മുഖം എഴുത്ത് പ്രകാശന്‍, അല്ല തെയ്യം മറന്നു പോയി. അവിടെ വെച്ചിരുന്ന കിണ്ടിയിലെ വെള്ളം തെയ്യം ഉറഞ്ഞു തുല്ലുന്നതിനിടയില്‍ മുഖമെഴുത്തു ഏതാണ്ട് പൂര്‍ത്തിയായ വിഷ്ണു മൂര്‍ത്തിയുടെ മുഖത്തേക്ക് തെറിച്ചു..

രണ്ട് മണിക്കൂര്‍ എടുത്തു പൂര്‍ത്തിയായ മുഖമെഴുത്തു വികൃതം ആയി.. മുഖം എഴുതുന്ന രാമന്‍ മലയന് ദേഷ്യം നിയന്ത്രിക്കാന്‍ പറ്റിയില്ല.. ഒരു നിമിഷം കണ്ടനാര്‍ കേളന്‍ എന്ന തെയ്യതെയും മറന്നു..

"അടിച്ചു അവന്ടെ കാലോടിക്കെട.." തെയ്യത്തെ നോക്കി രാമന്‍ മലയന്‍ ആക്രോശിച്ചു..

ചെണ്ട മേളതിനിടയില്‍ ആ ആക്രോശം ആരും കേട്ടില്ല..

ചെണ്ട മേളതോടൊപ്പം കണ്ടനാര്‍ കേളന്‍ തെയ്യം തീ കൂനയിലേക്ക് കുതിച്ചു.. ഭക്തി സാന്ദ്രമായ ആ മുഹൂര്‍ത്തത്തില്‍ എല്ലാവരും തെയ്യത്തില്‍ അലിഞ്ഞു ചേര്‍ന്നു..

ഓലചൂട്ടിലെ പൊന്‍ വിളിച്ചം കാവിന്‍ പരസരത്തില്‍ പരന്നു.. ഒടുവില്‍ ചെണ്ട മേലതോടൊപ്പം ചിലങ്കയുടെ ചില്‍ ചില്‍ നാദവും കുറഞ്ഞു വന്നു..

ഇനി തെയ്യതിന്ടെ കുറി വാങ്ങുന്ന ചടങ്ങ് ആണ്..

ഭക്തര്‍ മഞ്ഞളും അരി പൊടിയും ചേര്‍ത്ത് ചെക്കിപൂവിനോപ്പം തരുന്ന കുറി വാങ്ങാന്‍ തിരക്ക് കൂട്ടി..

അപ്പോളും പ്രകാശന്ടെ, അല്ല കണ്ടനാര്‍ കേളണ്ടേ കണ്ണുകള്‍ ആരെയൊ പരതുകയായിരുന്നു... അപ്പോളാണ് രുക്കുവിണ്ടേ അനുജന്‍ കുറി വാങ്ങാന്‍ നില്കുന്നത് തെയ്യതിന്ടെ കണ്ണില്‍ പെട്ടത്.. തെയ്യം നേരെ അവന്ടെ അടുത്തു ചെന്നു.. കയ്യിലെ നാണയ തുട്ടുകള്‍ ഭക്തി പൂര്‍വ്വം തെയ്യതിന്ടെ കയ്യില്‍ കൊടുത്തു.. തെയ്യം അവനെ അനുഗ്രഹിച്ചു..

"ഗുണം വരുത്തും..പൈതങ്ങളെ..." എന്ന് ഉച്ചത്തില്‍ പറഞ്ഞ തെയ്യം അതേ താളത്തില്‍ തന്നെ..

"ചേച്ചി വന്നില്ലേ.." എന്ന് കൂടി അവനോടു ചോദിച്ചു..

അത് കേട്ട അവന്‍ നേരെ ചേട്ടന്ടെ അടുത്തു പോയി കാര്യം പറഞ്ഞു..

"ഏട്ടാ തെയ്യം ചേച്ചി വന്നില്ലേ എന്ന് ചോദിച്ചു.."

അത് കേട്ട രുക്കുവിണ്ടേ ചേട്ടന്മാര്‍ തെയ്യത്തിനു നേരെ അടുത്തു..

"നീ കോലം അഴിക്കെടാ..നിനക്ക് വെച്ചിട്ടുണ്ട്.." രുക്കുവിണ്ടേ ചേട്ടന്ടെ മുഴക്കമുള്ള ശബ്ദം പ്രകാശന്ടെ ഉള്ളില്‍ തുളഞ്ഞു കയറി.. ഉള്ളില്‍ എവിടെയോ ഒരു തരിപ്പ് അരിച്ചു കയറി..

കോലം അഴിക്കാന്‍ പ്രകാശന്‍ മടിച്ചു.. ഒടുവില്‍ ഒതേന പെരുവണ്ണാന്ടെ നിര്‍ദേശത്തെ തുടര്‍ന്ന് കോലം അഴിച്ചപ്പോഴെക്കും രുക്കുവിണ്ടേ ചേട്ടന്മാര്‍ ചുറ്റും കൂടി..

പിന്നെ നടന്നത് പ്രകാശന് ഓര്‍മയില്ല.. ഓര്മ വരുമ്പോഴേക്കും ആശുപത്രി കിടക്കയില്‍ ആയിരുന്നു..

2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

അച്ചു മകന്‍ ഒതേനന്‍

ഒടുവില്‍ 'അച്ചുമകന്‍ ഒതേനന്‍' വലിയ ഒരു നാടകമായി. കഥാപാത്രങ്ങള്‍ കൂടി.

ഒതേനന്ടെ മക്കള്‍ രാമനും കോമനും, കൊരന്ടെ കാമുകി മാതി..ഒരു മലയന്‍ പണിക്കര്‍ അയാളുടെ മകന്‍, ജോത്സ്യന്‍, ഒരു തെങ്ങ് കയറ്റക്കാരന്‍, പിന്നെ ഞങ്ങളുടെ കിട്ടനും. കിട്ടന്‍ കിട്ടനായി തന്നെ.

നാടക റിഹേര്‍സല്‍ തുടങ്ങി. അവതരണത്തിന് മുന്നേ തന്നെ നാട്ടില്‍ ചര്‍ച്ചാവിഷയമായി. നാട്ടിലെ പലരും പറഞ്ഞു തുന്ടങ്ങി അത് ഇയാളുടെ കഥ ആണ് അയളുടെ കഥ ആണ് എന്നൊക്കെ. കുറെ പേര്‍ ഭീഷണി മുഴക്കി. അതൊന്നും കാര്യമാക്കാതെ ഞങ്ങള്‍ റിഹേര്‍സല്‍ മുന്നോട്ടുകൊണ്ടു പോയി. അതിനിടയില്‍ ആരോ പറഞ്ഞു തെങ്ങ് കയറ്റകാരന്‍ ഉണ്ട് നാടകത്തില്‍. അവരും ഭീഷണിയുമായി വന്നു..

"കാര്യല്ലും കാര്യം തന്നെ.. നാടകം നടത്തിക്കോ.. ഒറ്റ കാര്യം തെങ്ങ് കയറ്റകാരന്ടെ വേഷം മാന്യമായിരിക്കണം..ഇല്ലെങ്കില്‍ വിവരം അറിയും.." തെങ്ങ് കയറ്റക്കാര്‍ ഭീഷണി മുഴക്കി.

തെങ്ങ് കയറ്റക്കാര്‍ പറഞ്ഞത് ശരി ആണ്. നാട്ടില്‍ തെങ്ങ് കയറ്റകാരുടെ വേഷം അങ്ങിനെയാ. ഒരു മരവുരി പോലത്തെ നീളം കുറഞ്ഞ തോര്‍ത്ത്‌ മുണ്ട്. അത് വേണമെങ്കില്‍ ചുമരില്‍ ചാരി വെക്കാം. അത്രയ്ക്ക് വടി മാര്‍ക്കാണ്. പോരാത്തതിനു അത് മുട്ടിനു വളരെ മുകളില്‍ ആണ് ഉടുക്കുക. അണ്ട കടാഹംവരെ കാണാം. ദേഹത്ത് വേറെ ഒരു തുണിയും ഉണ്ടാകില്ല.
ഏതായാലും തെങ്ങ് കയറ്റക്കാര്‍ പറഞ്ഞത്‌ ഞങ്ങള്‍ അനുസരിച്ചു..

ക്ലുബ്ബിന്ടെ വാര്‍ഷികം ആയി.. പല കലാപരിപാടികളും തുടങ്ങി. ഒടുവില്‍ ഞങ്ങളുടെ നാടകം തുടങ്ങി.

'അച്ചു മകന്‍ ഒതേനന്‍'..എന്ടെയും രാംജിയുടെയും ഒന്നാം രംഗം തീര്‍ന്നു.

അടുത്തത് മലയ പണിക്കാരും മകനും വേദിയില്‍..

"എടാ ഈ ലിസ്റ്റ് ഒന്നും എഴുതിയെ.. രാമന് കൊടുക്കനുല്ലതാ.. ആട പ്രേതത്തിനെ ഒയിപ്പിക്കാന്‍ ഒരു നീക്കല്‍ ഉണ്ട്.. നീ വേകം വാ.." മലയ പണിക്കര്‍ മകനോട്‌ പറഞ്ഞു.

"രണ്ട് കിലോ മലര്.. രണ്ട് കിലോ ആവില്.. കുറച്ചു ചെക്കി പൂ.............." അങ്ങിനെ ഒരു വലിയ ലിസ്റ്റ് മലയ പണിക്കര്‍ മകനോട്‌ പറഞ്ഞു..

"ങാ..പിന്നെ പിന്നെ രണ്ട് കോയി (കോഴി)... വേകം എഴുതെടാ.."

"അതെന്തിനാ അപ്പ രണ്ട് കോയി.. ഒന്ന് പോരെ.." പണിക്കരോട് മകണ്ടേ ഒരു ചോദ്യം.

"എടാ കൊരങ്ങാ. കാവിലെ അടിയന്തിരത്തിന് നിന്ടെ അപ്പന്‍ കൊണ്ടുവരുവോ കോയിനെ.." മലയ പണിക്കര്‍ക്ക് ദേഷ്യം വന്നു..

"അയിനു നമ്മ ഈ കോയിനെ കൊല്ലുലെ അപ്പാ.." മകന്ടെ മകന്ടെ സംശയം.

"ഏട ബെഗിടാ.. നമ്മള്‍ കോയി കൊല്ലുല്ലാ. കൊല്ലുന്ന മാതിരി ആക്കും. അപ്പൊ നീ എടുത്തു സഞ്ചിയില്‍ ഇടണം..." പണിക്കര്‍ മകനോട്‌ പറഞ്ഞു..

"എന്റെ അപ്പാ.. അപ്പന്ടെ ഒരു ബുദ്ധി..." മകന്‍ പണിക്കാരെ കെട്ടി പിടിച്ചു..
കാണികള്‍ ആര്‍ത്തു ചിരിച്ചു..

അടുത്തത് അമ്പലത്തിലെ കാഴ്ചക്ക് തേങ്ങ ഇടാന്‍ വരുന്ന രംഗം. കിട്ടാനാണ്‌ രംഗത്ത്. കിട്ടന് കണ്ടതോടെ കാണികള്‍ ആര്‍ത്തു വിളിച്ചു

"കിട്ടാ...കിട്ടാ.."

കിട്ടന് നിഷ്കളങ്കമായ ചിരിയോടെ വേദിയില്‍

"ആരിത് കിട്ടനോ..എന്തുണ്ട്രാ കിട്ടാ...നിന്നെ കാണാനേ ഇല്ലല്ലോ.. " കോമന്‍ കിട്ടനോട് ചോതിച്ചു..

"എന്റെ കോമേട്ടാ.. കാഴ്ച്ചക്കുള്ള തേങ്ങ ഇടാന്‍ വന്നതാ.. കോരാട്ടന് ഉണ്ട് തേങ്ങ പറിക്കാന്‍.. വെള്ളരിക്കയൊന്നും ഇല്ലേ.." കിട്ടന്ടെ ചോദ്യം..

അപ്പോളാണ് തെങ്ങുകയറ്റകാരന്‍ കോരന്‍ വന്നത്.

"കിട്ടാ.നീ പോയി തേങ്ങ എണ്ണിയിട്.. " കോരന്‍ കിട്ടനോട്. കിട്ടന്‍ അവിടെ നിന്നില്ല..

കോരന്‍ വേദിയില്‍ എത്തി. മരവുരി പോലെ ഉള്ള ഒരു തോര്‍ത്ത്‌ മുണ്ടും അവിടവിടെ സുഷിരങ്ങള്‍ വീണ ഒരു ബനിയനും വേഷം.. ദേഹം നിറയെ പൊടി പടലങ്ങള്‍..

"ഹാ കോരനോ..എന്തുണ്ട് കോര തേങ്ങ പറിയും കള്ള് ചെത്തും.." രാമന്‍ കോരനോട് ചോദിച്ചു

"ഒന്ന് പറയന്ടെണ്ടേ രാമേട്ടാ... പുതിയ നിയമം വരാന്‍ പോകുകയ..തേങ്ങ പറിക്കുന്നവര്‍ കള്ള് ചെത്താന്‍ പാടില്ലാന്നും..കള്ള് ചെത്തുന്നവര്‍ തേങ്ങ പറിക്കാന്‍ പാടില്ല എന്നും..പിന്നെ മുട്ടത്തും പുതിയങ്ങാടിയിലും തേങ്ങ പറി ഉള്ളത് കൊണ്ടു ഒപ്പിച്ചു പോകുന്നു.." കോരന്‍ പറഞ്ഞു.

(Note: കണ്ണൂരില്‍ തേങ്ങ പറി എന്നാല്‍ തേങ്ങ ഇടുക എന്നു അര്‍ഥം)

"ഹാ പറയുംപോലെ അവിടെ എങ്ങനെ ഉണ്ട്..." രാമന് ആദി കേറി..

"ഒന്നും പറയണ്ട രാമേട്ടാ... മുട്ടത്തെ പറി അല്ലേ പറി.. ആട്ത്തെ തെങ്ങ് അല്ലേ തെങ്ങ്.. മേലോട്ട് കേറാന്‍ എന്താ സുഖം..കേറിട്ടു ചുറ്റുവട്ടം നോക്കാന്‍ പരമ സുഖം.. ഇറങ്ങാന്‍ തോന്നില്ല..." കോരന്‍ കോരിത്തരിച്ചു കൊണ്ടു പറഞ്ഞു.. അത് കേട്ട രാമനും കോരിത്തരിച്ചു..

മുട്ടത്തു അങ്ങിനെയാണ് പോലും. തെങ്ങിന്ടെ മേലെ ഇരുന്നാല്‍ എല്ലാം കാണാം..സ്ത്രീകള്‍ കുളിക്കുന്നതും മറ്റും.. അതുകൊണ്ട് തന്നെ തെങ്ങ്കയറ്റകാര്‍ക്ക് അവിടെ പോകാന്‍ വലിയ ഇഷ്ടം ആണ്

കാണികള്‍ ആര്‍ത്തു ചിരിച്ചു..

ഒടുവില്‍ നാടകം തീര്‍ന്നു..

പിറ്റേന്ന് നാട് മുഴുവന്‍ വെല്ലു വിളികള്‍.. തെറിയഭിഷേകം.പോസ്റര്‍ വിപ്ലവം.. അങ്ങിനെ പലതും..വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാതായി..

രാംജിയുടെ അച്ഛന്‍.. ദേഹമാസകലം രോമം ഉള്ളതിനാല്‍ വെങ്ങര നാടിന്ടെ രോമാന്ജം എന്നാണ് അറിയപെടുന്നത്... ഒരു അറുപതു വയസ്സിനു മേലെ പ്രായം..
വെങ്ങരയിലെ മെയിന്‍ സ്റ്റോപ്പില്‍ തന്നെ ആണ് വീട്.

ഒരിക്കല്‍ അത് വഴി പോയപ്പോള്‍ എന്നോട് ചോദിച്ചു .

"എടാ നിങ്ങ നാടകം കളിച്ചതിനു ഞാനെന്തു പിഴച്ചു.. ഇന്നലെ രാത്രി രണ്ട് മണിക്ക് ആരോ എന്ണ്ടെ അമ്മയെ തെറി വിളിച്ചു...ഞാനും എന്റെ അമ്മയും എന്ത് പിഴച്ചു..." രാംജിയുടെ അച്ഛന്ടെ മുന്നില്‍ ഉത്തരം പറയാന്‍ കഴിയാതെ ഞാനും..

ഒരു നാടകം വരുത്തി വെച്ച വിന...