2012, സെപ്റ്റംബർ 30, ഞായറാഴ്‌ച

ബടായി ബാലേട്ടന്

പുറപ്പെടാന്‍ നില്‍ക്കുന്ന ബസ്സില്‍ കയറാന്‍ ഓടുമ്പോഴാണ് പിറകില്‍ നിന്നും ഒരു നിലവിളി..

"ഏയ് ഗോവിന്ദന്‍ മാഷേ.. അവിടെ നിക്ക് ഒരു സ്വകാര്യം പറയാനുണ്ട്..."

"ബാലന് എന്താണാവോ സ്വകാര്യം.." മാഷ്‌ മനസ്സില്‍ പറഞ്ഞു..

ചായകടക്കാരന്‍ബാലേട്ടന്‍ അടുത്തെത്തിയപ്പോഴേക്കും ബസ്സ്‌ പുറപ്പെട്ടിരുന്നു. അതിന്ടെ നീരസം പുറത്തെടുക്കാതെ ചിരിച്ചുകൊണ്ട് ഗോവിന്ദന്‍ മാഷ്‌ ബാലേട്ടനോടു ചോദിച്ചു..

"എന്താ ബാല ഇത്ര വലിയ സ്വകാര്യം..." ശബ്ദം അല്പം പോലും കുറയ്കാതെ ബാലേട്ടന്‍ എട്ടു ദിക്കും മുഴങ്ങുന്ന ശബ്ദത്തില്‍..

"നമ്മുടെ ബാബറി മസ്ജിദ് പൊളിച്ചു അല്ലെ.."

ഉച്ചത്തിലുള്ള സ്വകാര്യം കേട്ടിട്ട് ഗോവിന്ദന്‍ മാഷിനു ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.. മാഷിന്ടെ ചിരിയില്‍ ബസ്സ്‌ സ്റ്റോപ്പില്‍ ബാക്കിയുണ്ടയിരുന്നവരും പങ്കു ചേര്‍ന്നു.

അപ്പോഴേക്കും അടുത്ത ചോദ്യം ബാലേട്ടന്‍ ഉച്ചത്തില്‍ പൊട്ടിച്ചു..

"അല്ല.. മാഷെങ്ങോട്ടാ..."

"ഞാനൊന്നു പഴയങ്ങാടി ട്രഷറി വരെ.. ബാലനോ?...."

ഒരു നിമിഷത്തെ മൌനത്തിനു ശേഷം ബാലേട്ടന്‍ കയ്യില്കെട്ടിയ വാച്ചിലേക്ക് നോക്കി പതുക്കെ പറഞ്ഞു..

"ഓ.. സമയം വൈകി..." പിന്നെ ഒന്നും മിണ്ടാതെ മുന്നോട്ടേക്ക് നടന്നു..

ഇത് ഞങ്ങളുടെ ബാലേട്ടന്‍.. ബടായി ബാലേട്ടന്‍ എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും അറിയാം..

ബാലേട്ടന്‍ എന്ത് പറഞ്ഞാലും നാട്ടിലുള്ളവര്‍ക്ക് അത് ബടായി ആണ്.. അതുകൊണ്ട് ബടായി ബാലേട്ടന്‍ എന്നാ പേര് വീഴാന്‍ അധികം സമയം വേണ്ടി വന്നില്ല. അല്ലേലും ഒരു പേര് വീഴാനാണോ നാട്ടില്‍ പാട്. ഒന്ന് തുമ്മിയാല്‍ മതി, അപ്പോള്‍ വീഴും പേര്.

പണ്ട് മലായിലായിരുന്നു ബാലേട്ടന്‍, അവിടുത്തെ സായിപ്പിന്ടെ വലം കയ്യായിരുന്നു. ഇത് ബാലേട്ടന്‍ പറഞ്ഞാണ് നാട്ടുകാര്‍ അറിഞ്ഞത്. ബാലേട്ടന്‍ പറഞ്ഞു പറഞ്ഞു നാട്ടുകാര്‍ക്ക് മലായിയെ കുറിച്ച് നല്ല അറിവാണ്. ആദ്യ കാലങ്ങളില്‍ മലായി ബാലേട്ടന്‍ എന്നായിരുന്നു വിളിപ്പേര്.. എപ്പോഴാണെന്നറിയില്ല ബടായി ബാലേട്ടന്‍ എന്നാ പേര് വീണത്.

മാലായില്‍ നിന്നും നാട്ടിലേക്ക് വന്നിട്ട് കാലം ഇമ്മിണിയായി. ഒരു വലിയ തോര്‍ത്ത്‌ മുണ്ടുടുത്ത് നരച്ച മാറിടവും കാണിച്ചു വീടിനോട് ചേര്‍ന്ന ചായകടയില്‍ പത്രം തപ്പി തടഞ്ഞു ഉച്ചത്തില്‍ വായിക്കുന്ന ബാലേട്ടന്ടെ മുഖം ഓര്‍മവെച്ച നാളുമുതല്‍ മനസ്സില്‍ ഉണ്ട്. പത്ര വായനയോടൊപ്പം സ്വന്തം അഭിപ്രായവും ബാലേട്ടന്‍ മറച്ചുവെക്കില്ല. അറിയപ്പെടുന്ന കൊണ്ഗ്രസ്സുകാരനായ ബാലേട്ടനെ ഒരിക്കല്‍ പത്രത്തില്‍ വന്ന വാര്‍ത്ത വല്ലാതെ പ്രകോപിപ്പിച്ചു. വാര്‍ത്ത ബാലേട്ടന്‍ ഉച്ചത്തില്‍ വായിച്ചു..

"ഇന്ദിര ഗാന്ധിക്ക് ആരോ പണമയച്ചു.."

"ആരോ പണം അയച്ചയിന് ഇന്ദിര ഗാന്ധി എന്ന് പെഴച്ചു.. അത് പത്രത്തില്‍ വരാന്‍ മാത്രം അത്ര വല്യ കാര്യാണോ.. പണ്ട് ഞാന്‍ മലായിലായിരുന്നപ്പോള്‍ പൈസ എണ്ണി നാവിനുണ്ടായ തയമ്പ് എനിയും പോയിറ്റില്ല.. പിന്ന്യല്ലേ ഇന്ദിര ഗാന്ധി.."

"പൈസ എണ്ണിയാല്‍ കൈക്കല്ലേ തയമ്പ്... പിന്നെയെങ്കിനെ നാവിനു തയമ്പ് വന്നു ബാലേട്ടാ.." സ്വാഭാവിക സംശയം മറച്ചു വെക്കാതെ അമ്പുക്കന്‍ ചോദിച്ചു..

"എട ചെക്കാ.. പൈസ എണ്ണുമ്പോള്‍ ഇടയ്ക്ക് നാവിനു മുട്ടി വെരലിനു നനക്കില്ലേ.. " ചായ കുട്ടുന്നതിനിടയില്‍ ഭാവ വ്യത്യാസമില്ലാതെ ബാലേട്ടന്‍ തുടര്‍ന്നു.

ബാലേട്ടന്‍ എണ്ണിയ പൈസയുടെ എണ്ണം ആലോചിച്ചപ്പോള്‍ അമ്പുക്കന് തല കറങ്ങി..

"അപ്പൊ നാവിനു തയമ്പാണെങ്കില്‍ വെരലിനു എന്തുന്നായിരിക്കും തയമ്പ്.." അമ്പുക്കന്‍ മനസ്സില്‍ വിചാരിച്ചു.

"നിനക്കറിയോ നാട്ടിലേക്ക് വരാന്‍ നേരം കേട്ട് കണക്കിന് പൈസയാ സായിപ്പു സങ്കടത്തോടെ എനിക്ക് തന്നത്. കപ്പലില്‍ ഭാരം കുടുന്നു എന്ന് പറഞ്ഞപ്പോള്‍ കുറെ ചാക്ക് കടലിലേക്കെറിഞ്ഞു”.. ബാലേട്ടന്‍ തുടര്‍ന്നു..

കുടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അമ്പുകന് അധികം നിന്നില്ല.. ചായയും ഉപ്പുമാവും കഴിച്ചു വേഗം സ്ഥലം വിട്ടു..

എന്തായാലും ബാലേട്ടന്‍ പറയുന്നത് ബടായിയാണേലും കേള്‍ക്കാന്‍ നല്ല രസമാണ്.
എല്ലാത്തിലും ഒരു വൈത്യസ്തത പുലര്‍ത്തുന്ന ആളാണ്‌ ബാലേട്ടന്‍. അത് ബടായിയുടെ കാര്യത്തിലായാലും ബീഡി വലിയുടെ കാര്യത്തിലായാലും ഭക്ഷണം കഴിക്കുന്ന കാര്യത്തിലായാലും...

ബീഡി തല തിരിച്ചു വലിക്കുന്ന ബാലേട്ടന്‍ പറയുന്നത്, ബള്‍ജറ്റ് (ബട്ജെറ്റ്) ലാഭിക്കണമെങ്കില്‍ ബീഡി തലതിരിച്ചു വലിക്കുന്നതാണ് നല്ലത്.. മാക്സിമം ഉപയോഗിക്കാം..
ഇടയ്ക്ക് ബാലേട്ടണ്ടേ സംസാരത്തിനിടയില്‍ ഇംഗ്ലീഷ് കടന്നു വരും.

വലിയ തിരക്കൊന്നും ഇല്ലാത്ത ചായപീടികയാണ് ബാലെട്ടന്ടെത്. അല്ലേലും ബാലേട്ടന് ഈ ചായപീടികയുടെ ആവശ്യമൊന്നുമില്ല ജീവിച്ചു പോകാന്‍..

"ഇത് ബെറും ഡായിം പാസ്.." അങ്ങിനെയാണ് ബടായി ബാലേട്ടന്‍ പറയുക.

സ്കൂളിലേക്ക് പോകുന്ന വഴിയില്‍ വീടിനോട് ചേര്‍ന്ന ഒരു ചായിപ്പിലാണ് ബടായി ബാലെട്ടണ്ടേ ചായപീടിക.

ഒരു ദിവസം ഞങ്ങളെല്ലാവരും സ്കൂളില്‍ നിന്നും മടങ്ങി വരുമ്പോള്‍

ബാലേട്ടന്‍ കുട്ടതിലുണ്ടായിരുന്ന രാജനെ അടുത്തു വിളിച്ചു..

"എടാ.മോനെ ഒന്നിങ്ങോട്ടു വാ.. സ്കൂളില്‍ നിന്നും തളര്‍ന്നു വരുന്നതല്ലേ..ചായ കുടിച്ചു പോകാം.."

വേണ്ട ബാലേട്ട.. അച്ഛനറിഞ്ഞാല്‍ എന്നെ കൊല്ലും.." മനസ്സില മനസ്സോടെ പറഞ്ഞുവെങ്കിലും ബാലേട്ടണ്ടേ നിര്‍ബന്ധത്തില്‍ രാജന്‍ വീണു.

അല്ലെങ്കിലും ഭക്ഷണകാര്യത്തില്‍ നിര്‍ബന്ധിച്ചാല്‍ ദുര്‍ബലനാകുന്ന രാജന്‍ ദിവസേന വൈകുന്നേരം ബാലെട്ടണ്ടേ ചായയിലും പരിപ്പുവടയിലും കൂട്ടത്തില്‍ ബാലെട്ടണ്ടേ ബടായിയിലും വീണു..

ഒരു ദിവസം ബാലേട്ടന്‍ ചായകുടിയുടെ കണക്കുമായി രാജന്ടെ വീട്ടിലേക്കു ചെന്നു. കോലായില്‍ ഗൌരവത്തോടെ പത്രം വായിച്ചുകൊണ്ടിരിക്കുന്ന രാജന്ടെ അച്ഛന്ടെ കയ്യിലേക്ക് ചായ കണക്കു കൊടുത്തിട്ട് ബടായി ബാലേട്ടന്‍ മൊഴിഞ്ഞു..

"ഗോവിന്ടെട്ടാ.. നിങ്ങളെ മോന്‍ കുടിച്ച ചായ കണക്കാ ഇത്.. ഒര് അമ്പത് ഉറുപ്പ്യ എടുത്തേ..."

"ഓന്‍, പീടീന്ന് ചായകുടിക്കാനോ.. എടാ രായാ.. ഇങ്ങോട്ട് വാ നായിണ്ടേ മോനെ.."

ഗോവിന്ടെട്ടണ്ടേ അട്ടഹാസം കേട്ട് രാജനോടൊപ്പം ബാലേട്ടനും ഒന്ന് നടുങ്ങി.

"നിനക്കെന്താടാ.. ഇടുന്നു തിന്നാനൊന്നും കിട്ടുന്നില്ലേ.."

അടിക്കിടയില്‍ രാജന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു..

"ഞാന്‍ പറഞ്ഞതാ.. ചായ വേണ്ട വേണ്ടാ എന്ന്... എന്നെ നിര്‍ബന്ദിച്ചു കുടിപ്പിച്ചതാ.."

അമ്പതു രൂപ മുഖത്ത് വലിച്ചെറിഞ്ഞു കൊണ്ട് ഗോവിന്ടെട്ടന്‍ ബാലേട്ടനോടു പറഞ്ഞു.

"ഇനി മേലില്‍ ഇങ്ങത്താന്‍ കണക്കും കൊണ്ട് എന്റെ അടുത്തു വന്നാല്‍ നിന്ടെ ചായ പീടിയ ഞാന്‍ കത്തിക്കും.."

ഞാനൊന്നും അറിഞ്ഞില്ല എന്നാ മട്ടില്‍ കിട്ടിയ പണവുമായി ബാലേട്ടന്‍ നടന്നകന്നു..
രാജന്‍ പതിവ് ചായകുടി അതോടെ നിര്‍ത്തി.. കുട്ടത്തില്‍ അവിടെ എത്തുമ്പോള്‍ ബാലേട്ടനെ രൂക്ഷമായി നോക്കാനും മറന്നില്ല.

ബാലേട്ടന്‍ പതിവ് ബടായി തുടര്‍ന്നു..

ബാലെട്ടണ്ടേ ചായകടയ്ക്ക് ചേര്‍ന്നുള്ള തുറസ്സായ സ്ഥലത്ത് വെച്ചാണ് മിക്ക വണ്ടികളും തിരിച്ചു പോകാറുള്ളത്.
ഒരു ദിവസം കല്ലിറക്കാന്‍ വന്ന ലോറി ഒരു വശത്തെ ലോഡു ഇറക്കിയതിനു ശേഷം തല തിരിക്കാന്‍ വേണ്ടി പിറകിലോട്ടെടുതപ്പോള്‍ ബാലേട്ടന്‍ അവിടെ എത്തി..

"നിങ്ങ പിറകിലേക്കെടുത്തോ .. ഞാന്‍ നോക്കി കൊള്ളാം.."

ബാലേട്ടന്‍ കൈവീശി ഉച്ചത്തില്‍ "റൈറ്റ്.. റൈറ്റ് എന്ന് പറഞ്ഞു.."

ഡ്രൈവര്‍ ബാലെട്ടണ്ടേ മുഴക്കമുള്ള റൈറ്റ് കേട്ട് പിറകിലോട്ടു ലോറി തിരിച്ചു..

പിറകിലെ കുഴിയുടെ അടുത്ത് ലോറിയുടെ പിന്‍ചക്രം എത്തിയപ്പോള്‍ കൈ രണ്ടും ഉയര്‍ത്തി ഉച്ചത്തില്‍ ബാലേട്ടന്‍ 'റൈറ്റ്' ..........

ബാലേട്ടണ്ടേ 'റൈറ്റ്' നിര്‍ത്താനുള്ളതാനെന്നറിയാതെ ഡ്രൈവര്‍ ലോറി പിറകിലോട്ടെടുത്തതും പാതി ലോഡുള്ള ലോറി കുഴിയിലേക്ക് താഴ്ന്നു പോയതും ഒന്നിച്ചായിരുന്നു.

ദേഷ്യം ഉള്ളിലൊതുക്കി ഡ്രൈവര്‍ ബാലേട്ടനോടു പറഞ്ഞു..

"ബാലേട്ടാ.. ദയവു ചെയ്ത് ഇനി മേലില്‍ ആരോടും 'റൈറ്റ്' പറയരുത്.."

"ശരി 'റൈറ്റ്'..." ബാലേട്ടന്‍ പിന്നെ അവിടെ നിന്നില്ല. നേരെ ചായപീടികയിലേക്ക് വലിഞ്ഞു..

ഇപ്പോഴും ബാലേട്ടണ്ടേ 'റൈറ്റ്' അന്തരീക്ഷത്തില്‍ മുഴങ്ങി നില്കുന്നു..

2011, ജനുവരി 12, ബുധനാഴ്‌ച

അടവ് തെറ്റിയ കുറി

കുഞ്ഞാരനാട്ടന്‍ ആകെ ടെന്‍ഷനില്‍ ആണ്. അല്ലെങ്കിലും ടെന്‍ഷന്‍ വരാന്‍ പുള്ളികാരന് വലിയ സമയം ഒന്നും വേണ്ട. എപ്പോളും ആലോചന തന്നെ ആലോചന.

കാരണം അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. നിസ്സാരമല്ല. ജീവിത ഭാരം ചുമക്കുന്നതിനിടയില്‍ രണ്ട് മൂന്നു ചിട്ടി കുറികളില്‍ ചേര്‍ന്നു. കുറിയില്‍ ചേര്‍ന്നാല്‍ ആദ്യം പണം അടക്കാന്‍ നല്ല താല്പര്യമാണ്. ഈ താല്പര്യം കുറി വിളിക്കുന്നത്‌ വരെ മാത്രമേ ഉള്ളു.. അത് കഴിഞ്ഞാല്‍ കാലു പിടിക്കണം, എന്നാലെ അടവുകള്‍ തെറ്റാതെ കിട്ടു. ഒരു മാസം കാലു പിടിക്കല്‍ കുറഞ്ഞാല്‍ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.കുറി വിളിച്ച ആളുടെ പൊടി പോലും കിട്ടില്ല കണ്ടുപിടിക്കാന്‍.. ഇത് കുഞ്ഞാരനാട്ടന്ടെ മാത്രം കഥ അല്ല.. അങ്ങിനെ എത്രയോ കുഞ്ഞാരനാട്ടന്മാര്‍ ഈ കൊച്ചു കേരളത്തില്‍ ഉണ്ടെന്നോ..

അല്ലെങ്കിലും കുഞ്ഞാരനാട്ടനെ പറഞ്ഞിട്ട് കാര്യം ഇല്ല.. ഈ ആശാരിപണി കൊണ്ടു അത്ര വലിയ വരുമാനമൊന്നും ആളുകള്‍ പറയുന്നത് പോലെ ഇല്ല.. ഒരു പണി കിട്ടിയാല്‍ തന്നെ അത് തീരാന്‍ കുറെ ദിവസം പിടിക്കും..

ഫിനിഷിംഗ്.. അതാണല്ലോ കുഞ്ഞാരനാട്ടന്ടെ ഏറ്റവും പ്രധാനം.. ഫിനിഷിംഗ് പണി തീരുമ്പോഴേക്കും ഉടമസ്തണ്ടേ വീട്ടു സാധനങ്ങള്‍ ഫിനിഷ് ആകും. പിന്നെ അവരുടെ പ്രാക്കും കേള്കണം.. അത് കൊണ്ടു തന്നെ എപ്പോളും ഗ്യാസ് പ്രോബ്ലം ആണ് കുഞ്ഞാരനാട്ടന്.

ഇതിനൊക്കെ പുറമേ മരുമക്കളെ ഇടയ്ക്കു കാണാന്‍ പോകും.. പോയി വന്നാല്‍ ഞങ്ങളോടെ പറയും..

"എടാ..ഞാന്‍ എന്റെ മരുമക്കളെ കാണാന്‍ പോയിരുന്നു.. ഒരു കയ്യില്‍ ആപ്പിളും..മറ്റേ കയ്യില്‍ ഓറഞ്ച്..പിന്നെ മുന്തിരിയും..ദൂരെ നിന്നും മരുമക്കള്‍ എന്നേ കാണുമ്പോള്‍ ഓടി വരും.. എനിട്ട്‌..കുഞ്ഞമ്മാവന്‍ വരുന്നേ എന്നു പറഞ്ഞു ഓടി വന്നു എല്ലാവരും എന്നേ കെട്ടി പിടിക്കും.. അപ്പോള്‍ എനിക്ക് ഒരു രോമാന്ജം വരാനുണ്ട്...."ഞങ്ങളെ നോക്കി കൈ നിവര്‍ത്തി കാണിച്ചു..

ആ മുഖത്ത് ഉണ്ടായ ഭാവം കലാമണ്ഡലം കൃഷ്ണന്‍ നായര്‍ക്കോ..സാക്ഷാല്‍ പച്ചാളം ബാസിക്കോ ജന്മം തപസ്സു ചെയ്‌താല്‍ പകര്‍ത്താന്‍ പറ്റില്ല.. അതാണ്‌ കുഞ്ഞാരനാട്ടന്ടെ മുഖ ഭാവം.. അത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് രോമാന്ജം ഉണ്ടാകാറുണ്ട്..

പിന്നെ രോമാന്ജം.. രോമം ഉള്ളവര്‍ക്കുകാടുകുന്ന ആഞ്ഞം ആണല്ലോ രോമാന്ജം.. പാവം കുഞാരനട്ടാണ് കയ്യില്‍ രോമം ഇല്ല. അത് കൊണ്ടു തന്നെ തോലാന്ജം ആകും ഉണ്ടാകുക..

അങ്ങിനെ കുറി വിളിച്ചു അടവ് തെറ്റിച്ച കുഞ്ഞാരനാട്ടനെ അന്വേഷിച്ചു കുറിക്കാര്‍ എന്നും രാവിലെ വീട്ടിലേക്കു പോകാന്‍ തുടങ്ങി.. ആദ്യമൊക്കെ കുറെ വിഷമങ്ങള്‍ പറഞ്ഞു ഒരു തിയ്യതി ഉറപ്പിച്ചു അവരെ പിടിച്ചു നിര്‍ത്തി..

'നോ രക്ഷ..' തിയ്യതി കഴിഞ്ഞിട്ടും അടവ് തീര്‍ക്കാന്‍ നമ്മുടെ പാവം കുഞ്ഞാരനാട്ടന് പറ്റിയില്ല.. എന്ത് ചെയ്യും..

വിഷന്നനായ കുഞ്ഞാരനാട്ടന്‍ ഒന്ന് തീരുമാനിച്ചു നേരം വെളുകുന്നതിനു മുന്നേ ചെമ്പല്ലികുണ്ട് പാലം കടക്കണം..എനിട്ട്‌ കൊവ്വപുരത്തോ ഹനുമാരംബലതിന്ടെ അടുത്തുനിന്നോ ബസ്സില്‍ കയറി നേരെ പയ്യന്നൂരിലേക്ക്..

ഐഡിയ ഫലിച്ചു.. ആദ്യത്തെ ഒരാഴ്ച വലിയ പ്രശ്നം ഉണ്ടായില്ല.. രാവിലെ കുറി ടീം വീട്ടിലെത്തിയാല്‍ കുഞ്ഞിനാരനട്ടനെ കിട്ടാനില്ല.. അവര്‍ വിഷന്നരായി തിരിച്ചു പോകും.. അതിനിടയില്‍ ആരോ ഒറ്റി കൊടുത്തു.. കുഞ്ഞാരനാട്ടന്‍ നേരം വെളുകുന്നതിനു മുന്നേ ചെമ്പല്ലികുണ്ട് പാലം കടക്കുമെന്ന്.. തന്നെ പിടിക്കാന്‍ പാലത്തിനടുത്ത് ആള്‍ നില്‍കുന്ന കാര്യം കുഞ്ഞാരനാട്ടന്‍ മണത്തറിഞ്ഞു..

ആയിടക്കാണ്‌ എനിക്ക് അതി രാവിലെ പയ്യനൂരില്‍ പോകേണ്ട ആവശ്യം ഉണ്ടായത്.. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ വഴിയില്‍ കുഞ്ഞാരനാട്ടന്‍..

"എന്താ കുഞാരനാട്ട.. അതി രാവിലെ എങ്ങോട്ടാ.." ഞാന്‍ ചോതിച്ചു..

"ഒന്നും പറയണ്ട കുട്ടാ..എഴിലോടാണ് പണി...വേഗം തീര്കണം.. നിനക്കറിയാലോ ഫിനിഷിംഗ്...സമയം കളയാന്‍ വയ്യാ... ഒരു ചൂടന്ടെ വീട്ടിലാ പണി..അതോണ്ട് നേരത്തെ എത്തിയാല്‍ അത്രയും നല്ലത്..നീ എങ്ങോട്ടാ.." നവ രസങ്ങളുമായി കുഞാരനട്ടന്‍ എന്നോട് ചോദിച്ചു..

"എനക്ക് എറണാകുളം ഒരു ഇന്റര്‍വ്യൂ ഉണ്ട്.. അയിനു പയ്യനൂരില്‍ പോയി അവിടുന്ന് ബസ്സിനു പോണം.. നമ്മക്ക് മിണ്ടീം പറഞ്ഞും പോകാലോ.." ഞാന്‍ ആശ്വസിച്ചു.

കുഞ്ഞാരനാട്ടന്ടെ കഥ കേട്ടു ഞങ്ങള്‍ ചെമ്പല്ലികുണ്ട് പുഴയുടെ അടുതെത്തി.. പുഴയുടെ അടുത്ത് എത്തിയപ്പോള്‍ കുഞ്ഞാരനാട്ടന്‍ ഉടുപ്പുകളൊക്കെ അഴിച്ചു ഒരു പ്ലാസ്റ്റിക്‌ സഞ്ചിയില്‍ ഇട്ടു..

"നിങ്ങ എന്താ പണിയെടുക്കുന്നത് കുഞാരനാട്ടാ.." ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു..

"എടാ ആ വളഞ്ഞു പോന്നതിനെക്കാള്‍..ഈ പുഴ നേരെ കടന്നാല്‍ അര മണിക്കൂര്‍ ലാഭിക്കാം...നീയും വാ.. വലിയ ആഴം ഒന്നും ഇല്ല.. " കുഞ്ഞാരനാട്ടന്‍ പറഞ്ഞു..

"അയ്യോ നനയാന്‍ ഞാനില്ല.. നിങ്ങ പുഴ നീന്തിക്കോ .. ഞാന്‍ വേഗം അപ്പുറം എത്താം.." ഞാന്‍ പറഞു..

ഞാന്‍ വേഗം പാലം ലക്ഷ്യമാക്കി നടന്നു..

അപ്പോള്‍ കുഞ്ഞാരനാട്ടന്‍ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു.. എനിക്ക് മനസ്സിലായില്ല..

എങ്കിലും.. ഞാന്‍ 'ഹാ... ഓക്കേ' എന്നു പറഞ്ഞു...

ഞാന്‍ പാലത്തിന്ടെ അടുതെതിയപ്പോള്‍ കുറിക്കാരന്‍ രാജേട്ടനും മറ്റും

"രായെട്ടന്‍ എന്താ ഇവിടെ.." ഞാന്‍ ചോദിച്ചു

"ആ കുഞാരണനെ കാത്ത് നില്‍കുകയാ.. നീ ഏട പോന്നു.." രാജേട്ടന്‍ ചോദിച്ചു..

"പയ്യനുരില്‍.... കുഞ്ഞരനാട്ടന്‍ ഉണ്ട് പുഴ നീന്തി അടക്കുന്നു.. അര മണിക്കൂര്‍ ലാഭിക്കാന്‍.. അയാള്‍ അപ്പുറം എത്തുന്നതിനു മുന്നേ എനക്ക് അവിടെ എത്തണം.." ഞാന്‍ രാജേട്ടനോട് പറഞ്ഞു..

"നമ്മളും വരുന്നു.. " എന്നു പറഞ്ഞു കുറി ടീം എന്റെ കൂടെ കൂടി..

അക്കരെ എത്തുമ്പോഴേക്കും കുഞ്ഞരനാട്ടന്‍ ദേഹം ഒരു തുണി കൊണ്ടു തുടച്ചു വസ്ത്രങ്ങള്‍ ഇടുകയായിരുന്നു..

കുറി ടീമിനെ കണ്ടതും.. പാവം കുഞ്ഞരനാട്ടന്‍ ഇളിഭ്യനായി വിഷന്നനായി ഏകാന്തനായി നിന്നു...

ഇടവപ്പാതി

വെടി കണ്ണേട്ട‍നെ ഞങ്ങള്‍ക്ക് വല്ലാത്ത പേടി ആയിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ അതുപോലെ തന്നെ സംഭവിക്കും. അതുകൊണ്ട് കണ്ണേട്ടന്‍ വരുമ്പോള്‍ എല്ലാവരും ഒളിച്ചിരുന്നു 'ട്ടോ..ട്ടോ' എന്ന് ഉച്ചത്തില്‍ പറയും. അത് കേള്‍കുമ്പോള്‍ കണ്ണേട്ടന് വല്ലാത്ത ദേഷ്യം ആണ്.

കണ്ണേട്ട‍ന്ടെ കഥ തമ്പുരാന്‍ എന്ന് വിളിക്കുന്ന ബാലേട്ടന്‍ ആണ് ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്. അത് ഇങ്ങനെ..

പണ്ട് പടയോട്ട കാലത്ത് കടല്‍ വഴി കൊള്ളക്കാര്‍ കരയില്‍ ഇതും. എനിട്ട്‌ എല്ലാം കൊള്ളയടിച്ചു തിരിച്ചു പോകും. കൊള്ളകാരുടെ ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ ബഡായി രാമേട്ടന് തല മണ്ടയില്‍ ഒരു ഐഡിയ പൊട്ടി വിരിഞ്ഞു.

"എടാ ബാല.. വെടി കണ്ണന്‍ വിചാരിച്ചാല്‍ കൊള്ളകാരെ ഓടിക്കാം..അവര്‍ വരുമ്പോള്‍ കണ്ണന്‍ എന്തെങ്കിലും പറഞ്ഞാല്‍ കപ്പല് വേണമെങ്കില്‍ കടലില്‍ മുങ്ങി പോകും.."

"വാട്ട്‌ ആന്‍ ഐഡിയ സര്‍ജി.." തമ്പുരാന്‍ ബാലേട്ടന്‍ അറിയാതെ പറഞ്ഞു പോയി..

അങ്ങിനെ എല്ലാവരും കൂടി വെടി കണ്ണേട്ട‍ന്ടെ വീട്ടില്‍ എത്തി സംഭവം മടിച്ചു മടിച്ചു അവതരിപ്പിച്ചു. കേട്ടപ്പോള്‍ ദേഷ്യം വന്നെങ്കിലും ഒരു നല്ല കാര്യം അല്ലെ എന്ന് കരുതി വെടി കണ്ണേട്ടന്‍ സമ്മതിച്ചു..

ഒരു നിലാവുള്ള രാത്രിയില്‍ അവര്‍ പുതിയങ്ങാടി കടപ്പുറം ലഷ്യമാക്കി യാത്രയായി..

നിലാവത്ത് ദൂരെ നിന്നും ഒരു കപ്പല്‍ വരുന്നത് ബഡായി രാമേട്ടന്‍ കണ്ടു..

"വെടി കണ്ണാ.. അല്ല വെറും കണ്ണാ... ദാ കണ്ടില്ലേ ആ കപ്പല്‍.. അത് കൊള്ളക്കാരാ.." ബഡായി രാമേട്ടന്‍ സ്വകാര്യമായി പറഞ്ഞു..

അല്ലെങ്കിലും രാമേട്ടന്‍ അങ്ങിനെയാ.. ആരും കാണത്തതു കാണും.. കേള്‍കാത്തതും കേള്‍ക്കും.. പറയാത്തത് പറയും.. അതുകൊണ്ടാണ് ബഡായി രാമേട്ടന്‍ എന്നു എല്ലാവരും വിളികുന്നത്.


എത്ര നോക്കിയിട്ടും വെടി കണ്ണേട്ടന്‍ കപ്പല്‍ കണ്ടില്ല..

"ഹോ.. എന്റെ രാമാ..നിന്ടെ ഒടുക്കത്തെ കണ്ണാ.. എന്റെ കണ്ണില്‍ കപ്പല് പോയിട്ട് ഒരു തോണിപോലും കാണുനില്ല.. "

കണ്ണേട്ടന്ടെ വെടി പെട്ടന്നായിരുന്നു..

ബഡായി രാമേട്ടന്ടെ കണ്ണ് ഫ്യൂസ് ആയി..

കണ്ണ് കാണിക്കാത്ത ഒരു ഡോക്ടര്‍ പോലും ഇല്ല. ഇപ്പോളും കാഴ്ച ഇല്ലാതെ രാമേട്ടന്‍ പാവം വെടി കണ്ണേട്ട‍നെ പ്രാകി നടക്കുന്നു.. ഈ കഥ കേട്ടതില്‍ പിന്നെ കണ്ണേട്ടന്‍ വരുമ്പോള്‍ ഞങ്ങള്‍ ഓടി ഒളിക്കും..

എന്താണെന്നറിയില്ല കണ്ണേട്ടന്‍ സംസരികുമ്പോള്‍ വല്ലാത്ത വാക്ക്ചാതുര്യം ആണ്. വലിയ വിദ്യാഭ്യാസം ഇല്ലാത്ത കണ്ണേട്ടന്‍ എങ്ങിനെ ഇങ്ങനെ സംസാരിക്കുന്നു എന്നു പലപ്പോഴും ആലോചിചിടുണ്ട്.

ഒരു ഇടവ മാസ സന്ധ്യ.. ഞങ്ങള്‍ പതിവ് പോലെ പുഴയോരത്തെക്ക് നടക്കാന്‍ ഇറങ്ങി.

പെട്ടന്നായിരുന്നു ആകാശം മേഘവൃതമായത്..പുഴയോരത്ത് എത്തുന്നതിനു മുന്നേ മഴ പെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ എല്ലാവരും ഓടി ചെന്നു അവിടെയുള്ള ചായകടയില്‍ കയറി..പെട്ടന്ന് ഇടിയോടു കൂടി മഴ ശക്തി പ്രാപിച്ചു.. പകല്‍ വെട്ടം പോലെ മിന്നലും ശക്തമായ കാറ്റും.. ചായ പീടികയിലെ ഓടുകള്‍ ഓരോന്നായി റോഡിലേക്ക് പറന്നു നടക്കുന്നു.. എല്ലാവരും പേടിച്ചു വിറച്ചു..

എനിക്ക് വല്യ ഇഷ്ടം ആണ്. ഇടിയും മിന്നലും കാറ്റും എനിക്ക് വല്യ ഇഷ്ടം ആണ്. ഞാനത് ശരിക്കും ആസ്വദിച്ചു. മഴ ഒന്ന് അടങ്ങാന്‍ കുറെ നേരം എടുത്തു.. പാതി രാത്രി ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു യാത്രയായി..

പിറ്റേന്നാണ് മനസ്സിലായത്‌ തലേന്ന് പെയ്ത മഴവരുത്തിയ കെടുതികള്‍.

ചപ്പില യശോദചേച്ചിയുടെ വീട് പൂര്‍ണമായും തകര്‍ന്നു. റോഡില്‍ മുഴുവന്‍ വഴി മരങ്ങള്‍ പൊട്ടി വീണിരിക്കുന്നു.. നാട്ടില്‍ മുഴുവന്‍ നാശം വിതച്ച ഒരു ഇടവ മഴ..എങ്ങും മഴ കെടുതിയെ കുറിച്ചുള്ള സംസാരം മാത്രം..

അപ്പോളാണ് വെടി കണ്ണേട്ട‍ന്ടെ വരവ്..

"ചട പടോ.. പട ചടോ.. രണ്ട് മൂന്നു ചരക്ക് ഇടി.. മാധവി ജനലടച്ചു.."

കണ്ണേട്ടന്‍ വിവരിക്കുകയായിരുന്നു തലേന്ന് താണ്ടവം ആടിയ ഇടവ മഴയെ കുറിച്ച്..

ഒരു നിമിഷം എല്ലാവരും കണ്ണേട്ട‍നെ നോക്കി..

പിന്നീടു ഒരിക്കലും ഇടവ മഴ ആ വഴിക്ക് വന്നില്ല..

എന്നെങ്കിലും 'ചട പടോ.....പട ചടോ' എന്ന ഇടവപ്പാതിയിലെ മഴ ഒന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍..

2010, ഡിസംബർ 21, ചൊവ്വാഴ്ച

കമ്മാരന്‍ രമേശന്‍

കമ്മാരന്‍ രമേശന്‍ എന്നു പറഞ്ഞാല്‍ എല്ലാവര്ക്കും അറിയാം. ഒരു പക്ഷെ അങ്ങിനെ പറഞ്ഞാലേ അറിയൂ എന്ന് പറയാം. കറുത്ത് നീളം കുറഞ്ഞ ഒരു പാവം ചേട്ടന്‍. വയസ്സ് 40 ആയെങ്കിലും അവിവാഹിതന്‍.

വിവരവും വിദ്യാഭാസവും ഇല്ലാത്ത അച്ഛനും അമ്മയും ഇട്ട ഒരു പേര് കമ്മാരന്‍. ഒരു പാട് തവണ ആലോചിച്ചിരുന്നു. കമ്മാരന്‍ എന്നുള്ളത് കുമാരന്‍ എന്നായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

"കണ്ട്രി ഫെലോസ്..ഇടാന്‍ കണ്ട ഒരു പേര്"..കമ്മാരന്‍ ചേട്ടന് എപ്പോളും അത് ഒര്കുമ്പോള്‍ കലി വരും.

പത്താം ക്ലാസ്സ്‌ വരെ കമ്മാരന്‍ എന്നായിരുന്നു പേര്. പത്താം ക്ലാസ്സ്‌ പാസ്സായപ്പോള്‍ കമ്മാരന്‍ ചേട്ടന് ഒരു പൂതി.. ഇനിയിപ്പോ കോളേജില്‍ പോകേണ്ടതല്ലേ.. പേര് മാറ്റിയാലോ..ഒരു പാട് പേര് മനസ്സിലൂടെ കടന്നു പോയി. ഒടുവില്‍ രമേശന്‍ എന്ന പേരില്‍ ഉറച്ചു. അങ്ങിനെ ഗെസറ്റില്‍ പേര് കൊടുത്തു.

അന്ന് മുതല്‍ കമ്മാരന്‍ ചേട്ടന്‍ രമേശന്‍ എന്നായി.

കോളേജില്‍ രമേശന്‍ എന്നപേരില്‍ ചെത്തി നടക്കുമ്പോളാണ് ഒരു ലീവ് ദിവസംകോളേജിലെ കുറെ മാരണങ്ങള്‍ വീട്ടില്‍ വിരുന്നു വന്നത്. അവരുമായി കൊഞ്ചി കുഴഞ്ഞു നിക്കുമ്പോള്‍ അതാ അടുക്കളയില്‍ നിന്നും ഒരു വിളി...

"എടാ..കമ്മാരാ..നീ ആ പപ്പന്ടെ പീടിന്ന് ഇവരിക്ക് കൊടുക്കാന്‍ കൊറച്ചു മിച്ചറും അവിലും മേടിച്ചു വാ..." അമ്മയുടെ 'കമ്മാരാ' വിളി തീരെ പ്രതീക്ഷികാത്ത രമേശേട്ടന്‍ ആകെ ഇളിഭ്യനായി വിഷന്നനായി നിന്നു..

അന്ന് മുതല്‍ പാവം രമേശേട്ടന്‍ കമ്മാരന്‍ രമേശന്‍ ആയി.. അതോടെ കോളേജില്‍ പോക്കും നിര്‍ത്തി..

ഒരു പേര് വരുത്തിവെച്ച പേര് ദോഷം.

കുട്ടികാലം മുതലേ കമ്മാരന്‍ രമേശാട്ടനെ ഞങ്ങള്‍ക്ക് ഇഷ്ടം ആണ്. എന്നും എവിടെ കണ്ടാലും ഉപദേശവും പുകഴ്ത്തലും ആണ്.

അല്ലെങ്കിലും പുകഴ്ത്തല്‍ ഇഷ്ടമില്ലാത്ത ആരാണ് ഈ ഭൂമിയില്‍ ഉള്ളത്.

"മോനെ.. ഈ ഷര്‍ട്ട്‌ അടിപൊളിയാണല്ലോ. എവിടുന്ന കിട്ട്യേ.. നീ വെളുത്തത് കൊണ്ടു നിനക്ക് നന്നായി ചേരുന്നുണ്ട്..എനിക്ക് ചേരില്ല..ഞാന്‍ കറുപ്പല്ലേ.. "

"ഡാ.. നീ ഇനിയും വെളുക്കും.. ഞാന്‍ വെളുകില്ല.. എന്റെ കളര്‍ ഇത് തന്നെ ആണ്. ഇവന്‍ കുറച്ചു കൂടി നീളം വെക്കും.. ഞാന്‍ വെക്കില്ല..." കമ്മാരന്‍ രമേശാട്ടന് ഉള്ളിലെ അപകര്‍ഷതാബോധം വാക്കുകളിലൂടെ എന്നും പുറത്തെടുക്കും.

ഇങ്ങനെയൊക്കെ ആണെകിലും കമ്മാരന്‍ രമേശേട്ടന്‍ നല്ല ഒരു ഗായകന്‍ കൂടി ആണ്.. പുരുഷ ശബ്ദത്തേക്കാള്‍ നന്നായി സ്ത്രീ ശബ്ദത്തിലും പാടും.

ഒരിക്കല്‍ ഞങളുടെ ക്ലുബ്ബിണ്ടേ വാര്‍ഷികത്തിന് കമ്മാരന്‍ രമേശേട്ടന്‍ സ്ത്രീ ശബ്ദത്തില്‍ ഒരു ഗാനം ആലപിച്ചു..

"സിന്ദൂര സന്ധ്യേ.. പറയു.. പകലിനെ നീ കൈവേടിഞ്ഞോ.."... രമേശേട്ടന്‍ നന്നായി പാടികൊണ്ടിരിക്കുകയായിരുന്നു.

അപ്പോളാണ് ആരോ ഉച്ചത്തില്‍.."ഹേ കമ്മാരന്‍ രമേശാ.." എന്ന് വിളിച്ചത്..

അത് കേട്ട രമേശേട്ടന്‍ ആകെ വിഷന്നനായി.. സ്ത്രീ ശബ്ദം പെട്ടന്ന് പുരുഷ ശബ്ദം ആയി മാറി.. കാണികള്‍ കൂവി വിളിച്ചു..

അത് കഴിഞ്ഞു എന്റെ അടുത്ത് വന്നു പറഞ്ഞു..

"മോനെ.. ആകെ കൊളമായി.. ഓന്‍ ഒരിക്കലും കൊണം പിടിക്കില്ല.." കൂകി വിളിച്ച ആളെ രമേശേട്ടന്‍ പ്രാകി..

"രമേശേട്ടന്‍ എന്തിനാ പെണ്ണിന്ടെ സൌണ്ടില്‍ പാടിയത്.. അത് ആണിന്ടെ സൌടില്‍ തന്നെ പാടയിരുന്നില്ലേ.." ഞാന്‍ രമേശേട്ടനോട് ചോദിച്ചു..

"ശെടാ..അതു ശരിയാ. ഇനിയിപ്പോള്‍ എല്ലാരും കരുതില്ലേ എനക്ക് പെണ്ണിന്ടെ സൌണ്ട് ആണ് എന്ന്.." കമ്മാരന്‍ രമേശേട്ടന്‍ വിലപിച്ചു..

കമ്മാരന്‍ രമേശേട്ടന്ടെ കോമ്പ്ലക്സും ബോണ്‍വിറ്റയും അതോടു കൂടി പാട്ട് നിര്‍ത്തിച്ചു

ഒരു പേര് വരുത്തിവെച്ച പേര് ദോഷം..